ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Tuesday, October 28
Breaking:
- ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
- പിഎം ശ്രീ; 2023-ല്‍ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്‍
- ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്കത്ത് പോലീസ്
- 2034 ഫിഫ ലോകകപ്പിന് ഒരുക്കം തുടങ്ങി സൗദി; ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം’
- ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി


