അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Tuesday, April 28
Breaking:
- ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
- സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
- ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
- റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
- അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്വ്യക്തിത്വമായിരുന്നു; കാസെം ജലാലി
