ഹൈഫ തുറമുഖത്തിലാണ് ഇറാൻ ഏതാനും നിമിഷം മുമ്പ് കനത്ത് ആക്രമണം നടത്തിയത്. ഇവിടെയുള്ള റിഫൈനറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.
Browsing: Israel
ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ…
തെഹ്‌റാന്‍ – ഇസ്രായിൽ പട്ടണമായ ടെൽ അവീവിൽനിന്ന് എല്ലാ താമസക്കാരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തെഹ്റാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് ഇറാനും…
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നതായി ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 11 പേര്‍ കൂടി ഇസ്രായിലില്‍ കൊല്ലപ്പെട്ടു. തെല്‍അവീവിനടുത്തുള്ള പെറ്റാ ടിക്വയില്‍ നാലു പേരും വടക്ക് ഹൈഫായില്‍ മൂന്നു പേരും തെല്‍അവീവിന്റെ പ്രാന്തപ്രദേശമായ ബ്‌നെയ് ബ്രാക്കില്‍ ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബാറ്റ് യാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലെപ്പട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു. പ്രത്യേകം നിര്‍ണയിക്കാത്ത സ്ഥലത്ത് മറ്റൊരാളും കൊല്ലപ്പെട്ടു.
തെഹ്‌റാന്‍ – പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവിനെ കുറിച്ച് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഭാവി തിരിച്ചടികള്‍ കൂടുതല്‍ അക്രമാസക്തമാകുമെന്ന് ഇറാന്‍…
ഇസ്രായിലുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് ഇറാന്റെ എക്‌സ്‌പെഡന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍ അംഗം മുഹ്സിന്‍ റസായി അറിയിച്ചു
ഇസ്രായിലിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയ പശ്ചാത്തലത്തിൽ, അമേരിക്ക ഈ യുദ്ധത്തിൽ ഇടപെടരുത് എന്ന അഭിപ്രായവുമായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി.
ഇറാനെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും ആക്രമണം നിർത്തുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു.
ഇറാന് എതിരായ ആക്രണം ഇസ്രായിൽ നിർത്തുമ്പോൾ മാത്രമേ തിരിച്ചുമുള്ള ആക്രമണം അവസാനിപ്പിക്കൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പറയുന്നു.