രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന്‍ ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Browsing: Gaza
മാസങ്ങളായി ഉപരോധം നേരിടുന്ന ഗാസയിലേക്ക് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേത്രത്വത്തില്‍ ആവശ്യ സാധനങ്ങളുമായി യാത്ര തിരിച്ച മെഡ്‌ലീന്‍ കപ്പല്‍ തടഞ്ഞുവെച്ച് ഇസ്രായില്‍
കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 54,772 ആയി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് തെക്ക് റഫക്ക് പടിഞ്ഞാറുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
മൂന്ന് മാസമായി അതിർത്തികൾ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിൽ എത്തുന്നത്.
ഗാസയിലെ സ്വബ്‌റ ഡിസ്ട്രിക്ടില്‍ 2023 ല്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭാര്യയും മക്കളും പേരമക്കളും അടക്കം സ്വന്തം കുടുംബത്തില്‍ പെട്ട 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകുന്ന മനസ്സുമായാണ് ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയിലെത്തി പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നത്. ഗാസയില്‍ നിന്ന് ഈജിപ്ത് വഴിയാണ് ഡോ. ഉമര്‍ അല്‍ഹസായിന അടക്കം 500 ഹാജിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലൂടെ മക്കയിലെത്തിയത്.
ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം
ഗാസയിലെ സമീപകാല ഇസ്രായില്‍ നടപടികളെ തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
ഉത്തര ഗാസയില്‍ നടന്ന പോരാട്ടത്തില്‍ ഫസ്റ്റ് സര്‍ജന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന് പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികന്‍ രഹസ്യാന്വേഷണ ബറ്റാലിയനിലെ റിസര്‍വ് സൈനികനാണെന്നും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കൊലകള്‍ തുടരുന്നു. ദക്ഷിണ ഗാസയിലെ റഫയില്‍ റിലീഫ് വിതരണ കേന്ദ്രത്തിനു സമീപം ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നതായും 90 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തേടി റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ എത്തിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം വെടിവെക്കുന്നത്.
ഗാസയിലെ വിവാദമായ അമേരിക്കന്‍ പിന്തുണയുള്ള സഹായ വിതരണ കേന്ദ്രത്തില്‍ ഭക്ഷണം തേടിയെത്തിയ മുപ്പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. സംഭവത്തില്‍ ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.