Browsing: Gaza

ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഹമാസ് പോരാളികള്‍ വെച്ച കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങി. പോരാളികളെ തേടി കെട്ടിടത്തില്‍ ഇസ്രായില്‍ സൈനികര്‍ കയറിയ ഉടന്‍ കെട്ടിടം ഹമാസ് പോരാളികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായ സുരക്ഷാ സംഭവമാണ് നടന്നതെന്ന് ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.

ദക്ഷിണ ഗാസയില്‍ നിന്ന് ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. പേരുവിവരങ്ങള്‍ പക്ഷേ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.

ഈജിപ്ത് അതിര്‍ത്തിയിലെ ഇസ്രായില്‍ സൈനിക സാന്നിധ്യത്തെ കുറിച്ച തര്‍ക്കങ്ങള്‍ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായിലും തമ്മിലുള്ള തര്‍ക്കത്തില്‍ ശേഷിക്കുന്ന പ്രധാനപ്പെട്ട ഒറ്റ പോയിന്റ് ആണിത്. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള തന്ത്രപരമായ അച്ചുതണ്ടിന്റെ ഇസ്രായിലിന്റെ നിയന്ത്രണം ഈജിപ്തും ശക്തമായി നിരാകരിക്കുന്നു.

വാഷിംഗ്ടണ്‍ – ഗാസയെ കുറിച്ച അമേരിക്കയുടെ നയത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന്, ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കന്‍ വിദേശ…

“ഗാസ റിവിയേര പദ്ധതി” എന്ന് വിളിക്കപ്പെടുന്ന പദ്ധതി ഫലപ്രദമായി തകർന്നുവെന്ന് ഇസ്രായേലി നിരീക്ഷകരും ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍

ഇസ്രായില്‍ സൈന്യത്തിന് നേരിടുന്ന ആളപായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൈനിക സെന്‍സര്‍ഷിപ്പും കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇപ്പോള്‍ അറിയിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് രാത്രി 9 മണി മുതൽ 9:30 വരെ ഇൻറെർനെറ്റ ഉപയോഗിക്കാതിരിക്കുന്നതാണ് ഡിജിറ്റൽ നിശബ്ദത കൊണ്ട് അർത്ഥമാക്കുന്നത്

കഴിഞ്ഞ മാസം ഇസ്രായിൽ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ തിരിച്ചടി ജൂൺ 24 ന് ആയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം സൈനിക ടാങ്കിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.