ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന് ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന് യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന് തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Tuesday, June 16
Breaking:
- സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
- ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
- ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
- തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
- കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
