ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന് ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന് യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന് തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Sunday, June 21
Breaking:
- ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
- ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
- ഗ്രൂപ്പ് ജിയിൽ സ്പെയിനെതിരെ സൗദി അറേബ്യ ഇന്ന്; ലക്ഷ്യം മറ്റൊരു ചരിത്ര അട്ടിമറി
- നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
- കെ.എം.സി.സിക്കും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിനും ദുബായ് ഗവണ്മെന്റിന്റെ പ്രശംസ പത്രം


