ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന് ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന് യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന് തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Thursday, September 3
Breaking:
- കാന്തപുരം സമസ്ത നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
- ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
- അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
- ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു





