ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്വാന് അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
Saturday, June 13
Breaking:
- ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര് വെന്തുമരിച്ചു
- ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
- ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക് വൻ വിജയം
- രാഹുൽ ഗാന്ധി മോഡിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്ക് വിരോധമില്ല, ഇന്ത്യാ മുന്നണിയുടെ പ്രതിസന്ധിക്ക് കാരണം രാഹുൽ-പിണറായി വിജയൻ
- ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്ന് ഇറാന്


