Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    • സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    • മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    പാർട്ടി പ്രവർത്തകർ ക്ഷമിക്കണം; പി ശശിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ലെന്ന് പി.വി അൻവർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്കു നൽകിയ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. അൻവർ തന്ന പരാതിയിൽ പി ശശിയെക്കുറിച്ച് ഒന്നുമില്ലെന്ന പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന ശരിയാണെന്നും വൈകാതെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇതുസംബന്ധിച്ച പരാതി നൽകുമെന്നും അദ്ദേഹം നിലമ്പൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

    മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ലെന്നും അൻവർ ആരോപിച്ചു. പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തിൽ ഒരുപാട് അനുഭവമുണ്ട്. അതിനാലാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഞാൻ കാര്യങ്ങൾ പരസ്യമായി പറഞ്ഞത്. ഇത് പാർട്ടി സംവിധാനത്തിന് എതിരാണെന്നറിയാം. അതിനാൽ പാർട്ടി പ്രവർത്തകർ എന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാർലമെന്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുമ്പ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നതിനാലാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറഞ്ഞതും ഇരുവർക്കും പരാതി നൽകിയതും. ഈ പോക്ക് പോയാൽ ഇനി താൻ ഉന്നയിച്ച പരാതികളിൽ വനിതാ പോലീസ് അന്വേഷണ സംഘം തന്നെ വേണ്ടിവരുമെന്നും അൻവർ ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. തന്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നൽകും. ശനിയാഴ്ച ഡി.ഐ.ജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ മൊഴി നൽകുമെന്നും ഒരു സ്വാധീനവും ഈ അന്വേഷണത്തിൽ നടക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    p sasi Pinarayi Vijayan PV Anwar MLA
    Latest News
    വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    19/05/2025
    സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    19/05/2025
    മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    19/05/2025
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.