കൊല്ലം- കൊല്ലം ജില്ലയിലെ ആയിരംതെങ്ങിൽനിന്നുള്ള ശോശാമ്മയുടെ സൗദി പ്രവാസകാലം ദുരിതം നിറഞ്ഞതായിരുന്നു. വിസ തട്ടിപ്പിനിരയായതും, ജോലി സ്ഥലത്തെ ദുരിതവും അവർക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ല. തയ്യൽ ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിയ ശോശാമ്മക്ക് പക്ഷെ പ്രവാസത്തിൽ ജീവിതം തുന്നിച്ചേർക്കാനായില്ല. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശോശാമ്മ എന്ന 52 കാരി ജൈവ കൃഷിയിലേക്ക് തിരിഞ്ഞ് ഞെട്ടിക്കുന്ന തരത്തിൽ വിജയഗാഥ രചിച്ചു.
2016-ലാണ് ശോശാമ്മ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് സൗദിയിലേക്ക് പോയത്. ആശുപത്രിയിൽ തയ്യൽ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സൗദിയിലെത്തിയപ്പോൾ തികച്ചും മറ്റൊരു ജോലിയായിരുന്നു അവരെ കാത്തിരുന്നത്. നീണ്ട ജോലി സമയവും ശമ്പളമില്ലായ്മയും എല്ലാം അവരെ ദുരിതത്തിലാക്കി. ഒരു കുടുംബത്തിന്റെ തയ്യൽ ജോലിയാണ് ശോശാമ്മക്ക് ലഭിച്ചത്.
ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ശോശാമ്മയെ ഒടുവിൽ അവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തിരിച്ചുവരവ് അവരുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. “ആ ഇരുണ്ട ഓർമ്മകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു. എന്റെ കുടുംബം വലിയ കടത്തിൽ അകപ്പെട്ടതിനെത്തുടർന്നാണ് ഞാൻ സൗദിയിലേക്ക് പോയത്.
ആഘാതത്തിൽ തളരാൻ ശോശാമ്മ തയ്യാറായിരുന്നില്ല. അവർ ജീവിതം പുനർനിർമ്മിക്കാൻ തീരുമാനിച്ചു. നാട്ടിലെത്തിയ ശോശാമ്മക്ക് ഒരു കുടുംബം കുറച്ചു ഭൂമി പാട്ടത്തിന് നൽകി. തന്റെ ഭൂതകാലത്തിൽ നിന്ന് ശക്തി ആർജിച്ച ശോശാമ്മ, കടം വാങ്ങിയ ഉപകരണങ്ങളുമായി മണ്ണു കിളച്ചു. ആ മണ്ണിൽ നിന്ന് അവർ സ്വർണം വിരിയിച്ചു.
ആദ്യ പരീക്ഷണം വിജയമായിരുന്നു. വൈകാതെ കൂടുതൽ ഭൂമി പാട്ടത്തിനെടുക്കാൻ സാധിച്ചു. ഇന്ന്, പാട്ടത്തിനെടുത്ത ആറ് ഏക്കറിലധികം ഭൂമിയിൽ അവർ കൃഷി ചെയ്യുന്നു, വിവിധതരം പച്ചക്കറികൾ വളർത്തുന്നു – കർശനമായ ജൈവകൃഷി രീതികളിലൂടെ. വഴുതന, പയർ മുതൽ വെള്ളരി, മുളക് വരെ, പ്രാദേശിക വിപണിയിൽ മികച്ച വില ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ വിരിയുന്നത്.
“ഒരിക്കൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. പക്ഷേ ഞാൻ മണ്ണിൽ തൊട്ടപ്പോൾ, എനിക്ക് എന്റെ ശക്തി കണ്ടെത്തി,” ശോശാമ്മ തന്റെ സമൃദ്ധമായ പച്ചക്കറി കൃഷിയിടത്തിൽ നിന്ന് പറയുന്നു.
ജൈവകൃഷിയിൽ ശോശാമ്മ ഒരു തരത്തിലുള്ള കൃത്രിമവും കാണിക്കാറില്ല. അയൽ ജില്ലകളിൽ നിന്നുള്ള ആളുകളും പച്ചക്കറികൾ വാങ്ങാൻ നേരിട്ട് അവരെ സമീപിക്കുന്നു. “എന്നിൽ നിന്ന് പൂർണ്ണഹൃദയത്തോടെ പച്ചക്കറികൾ വാങ്ങുന്ന ആളുകളിൽ നിന്ന് എനിക്ക് വലിയ പിന്തുണ ലഭിക്കുന്നു. കൃഷിയിൽ നിന്ന് എനിക്ക് നല്ല വരുമാനം നേടാൻ കഴിയുന്നു, കീടനാശിനികളും രാസവസ്തുക്കളും ഇല്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് നൽകാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ശോശാമ്മ കൂട്ടിച്ചേർത്തു.