തൃശൂർ: നിലമ്പൂരിൽ ജയിച്ചവർ കേരളം ഭരിക്കണമെന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തൃശൂരിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലാണ് പ്രതികരണം. നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോഡിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. അപകടകരമായ രാഷ്ട്രീയമാണ് എൽ.ഡി.എഫും യു.ഡി.എഫും മുന്നോട്ടുവെക്കുന്നത്. ഇത് രണ്ടും കേരളത്തിന് അപകടമാണ്. പാർട്ടിയുടെ ദൗർബല്യമുള്ള മണ്ഡലം ആയിട്ടും നിലമ്പൂരിൽ പാർട്ടിയുടെ അധ്വാനം മികച്ചതായിരുന്നുവെന്നും നല്ല ഫലമാണ് ലഭിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇതുവരെ നേതൃയോഗത്തിന് എത്തിയിട്ടില്ല