Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ നേതാക്കൾക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ സ്വീകരണം നൽകി
    • നാൽപ്പതിലെ ചുറുചുറുക്ക്; രഹസ്യം പങ്കുവെച്ച് റൊണാൾഡോ
    • യു.എ.ഇയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ബിസിനസ് ലൈസൻസ് നിർബന്ധം: പുതിയ നിയമം പ്രാബല്യത്തിൽ
    • ഗാസയില്‍ 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു
    • ഹൂസ്റ്റൺ റാന്നി അസോസിയേഷന് പുതിയ നേതൃത്വം; ബിജു സഖറിയ പ്രസിഡണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പാക് പൗരത്വമുള്ളവർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- പാക് പൗരത്വമുള്ളവർ ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴക്കോട് ജില്ലയിൽ താമസിക്കുന്നവർക്ക് നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് നോട്ടീസ് പിൻവലിച്ചത്. കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് നൽകിയിരുന്നത്. ഹംസക്ക് നൽകിയ നോട്ടീസാണ് പിൻവലിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് റൂറൽ പോലീസാണ് നോട്ടീസ് നൽകിയിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹംസ ജനിച്ചത് കേരളത്തിലാണ്. 1965-ലാണ് ജോലിക്കായി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയത്. ഹംസയുടെ സഹോദരന് കറാച്ചിയിൽ കടയുണ്ടായിരുന്നു. 1972-ൽ നാട്ടിലേക്ക് പോരാൻ ശ്രമിച്ചപ്പോൾ പാസ്പോർട്ടുണ്ടായിരുന്നില്ല. തുടർന്ന് പാക്കിസ്ഥാന്റെ പാസ്പോർട്ട് സ്വീകരിച്ചു. 2007ല്‍ കറാച്ചിയിലെ ബിസിനസ് അവസാനിപ്പിച്ച് കേരളത്തില്‍ എത്തി.

    കറാച്ചിയില്‍ ബിസിനസ് നടത്തുകയായിരുന്ന പിതാവ് മരിച്ചശേഷമാണ് ഖമറുന്നീസയും അസ്മയും കേരളത്തിലെത്തി. കണ്ണൂരിൽ താമസിച്ചിരുന്ന ഖമറുന്നീസ പിന്നീട് 2022ല്‍ വടകര ചൊക്ലിയിലെത്തി. 2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പൗരന്‍മാരുടെ വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യം വിടാനുള്ള നിർദ്ദേശം പോലീസ് നൽകി. പാക്കിസ്ഥാനിൽ ഇവർക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hamsa Pakistan
    Latest News
    വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ നേതാക്കൾക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ സ്വീകരണം നൽകി
    11/06/2025
    നാൽപ്പതിലെ ചുറുചുറുക്ക്; രഹസ്യം പങ്കുവെച്ച് റൊണാൾഡോ
    11/06/2025
    യു.എ.ഇയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ബിസിനസ് ലൈസൻസ് നിർബന്ധം: പുതിയ നിയമം പ്രാബല്യത്തിൽ
    11/06/2025
    ഗാസയില്‍ 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു
    11/06/2025
    ഹൂസ്റ്റൺ റാന്നി അസോസിയേഷന് പുതിയ നേതൃത്വം; ബിജു സഖറിയ പ്രസിഡണ്ട്
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.