മലപ്പുറം-ഇഷ്ടതാരം നടന്‍ മോഹന്‍ലാല്‍ ചിരിക്കുന്നു. ചുവപ്പും റോസും പച്ചയുമൊക്കെയായി വിവിധ നിറങ്ങളില്‍ ചാലിച്ച് വരച്ച ടെഡിബിയറും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും. ഒപ്പം ‘വായിച്ചു വളരൂ’ എന്ന വാചകം കൂടി എഴുതിയിട്ടുണ്ട് ആ ചുമരില്‍. പന്നിവേട്ടക്കൊരുക്കിയ കെണിയില്‍ നിന്ന് വൈദ്യൂതാഘാതമേറ്റു മരിച്ച പതിനഞ്ചുകാരന്‍ നിലമ്പൂര്‍, വഴിക്കടവ്, വെള്ളക്കട്ട ആമാടന്‍ അനന്തു(ജിത്തു)വിന്റെ മുറി നിറയെ പല തരം വര്‍ണ്ണ ചിത്രങ്ങള്‍. അനന്തുവിന്റെ കൗമാര സ്പനങ്ങളെ താലോലിച്ച ഈ ചിത്രങ്ങള്‍ വീട്ടുകാരുടെ മാത്രമല്ല ആശ്വാസിപ്പിക്കാനെത്തിയ സന്ദര്‍ശകരുടെ കൂടി നൊമ്പരക്കാഴ്ചയായി.
കഴിഞ്ഞ ദിവസങ്ങളില്‍ അനന്തുവിന്റെ അച്ഛന്‍ സുരേഷിനേയും അമ്മ ശോഭയേയും സഹോദരിമാരായ കൃഷ്‌ണേന്ദുവിനേയും ദേവികയേയും കാണാനെത്തിയവര്‍ക്ക് ആ ചിത്രങ്ങള്‍ കൂടി കാണാതെ പോകാനാവില്ലായിരുന്നു. അമ്മയുടെ സഹോദരിമാരും അനന്തുവിന്റെ ആ മുറിയില്‍ ചിത്രങ്ങള്‍ക്ക് കീഴെയായിരുന്നു കിടന്നത്. ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ കൂട്ടുകാരും അധ്യാപകരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രശസ്തരുമെല്ലാം ആ ചിത്രങ്ങള്‍ കണ്ട് സങ്കടപ്പെട്ടു. ആശ്വസിപ്പിക്കാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മോഹന്‍ലാലിനെ വിളിച്ച് അനന്തു വരച്ച മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വിവരമറിയിച്ചു. ആ കുട്ടി വരച്ച ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമായി തോന്നി. അവ സ്വപ്‌നം കാണുന്ന ജീവിതത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നുവെന്നും വീട് സന്ദര്‍ശിച്ച ശേഷം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു.
നന്നായി ചിത്രങ്ങള്‍ വരച്ചിരുന്ന അനന്തു പഠനത്തിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. നല്ല പാട്ടുകാരനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു. അനന്തു ക്ലാസ്സില്‍ പാടിയ പാട്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പത്താം ക്ലാസ്സിലേക്കുള്ള നോട്ടുബുക്കുകള്‍ മനോഹരമായി പൊതിഞ്ഞുവെച്ചത് ആ മുറിയിലുണ്ടായിരുന്നു. വരയും വര്‍ണ്ണങ്ങളും പാട്ടും ഫുട്‌ബോളുമെല്ലാമായി നല്ലൊരു ഭാവി സ്വപ്‌നംകണ്ട് ഉത്സാഹഭരിതനായി പഠിച്ച് മുന്നോട്ടുപോയിരുന്ന അനന്തുവിന്റെ പൊടുന്നനെയുള്ള വിയോഗം ബന്ധുക്കളേയും നാടിനേയും സങ്കടക്കണ്ണീരിലാഴ്ത്തി.