വിശാഖപട്ടണം– പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ 3 ലക്ഷം പേർ പങ്കെടുത്ത “മാസ്സ് യോഗ ഡേ” ക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്തിലെ തീരദേശപ്രദേശമായ രാമകൃഷ്ണ ബീച്ച് മുതൽ ബോഗപുരം വരെ 26 കി.മി ദൂരത്തിലാണ് മാസ്സ് യോഗ ഡേ സംഘടിപ്പിച്ചത്. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആന്ധ്ര മുഖ്രമന്ത്രി ചന്ദ്രബാബു നായിഡുവിനെ അഭിനന്തിച്ചാണ് സംഗമം ആരംഭിച്ചത്. “നിർഭാഗ്യവശാൽ, ഇന്ന് ലോകം പിരിമുറുക്കങ്ങളിലൂടെയും അശാന്തിയിലൂടെയുമാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. ഒരുപാട് പ്രദേശങ്ങളിൽ അസ്ഥിരത കൂടികൊണ്ടിരിക്കുകയാണ്. അത്തരം സമയങ്ങളിൽ യോഗ സമാധാനത്തിലേക്കുള്ള ഒരു മാർഗമാണ്. യോഗ ഒരു ഇടവേളയാണ്, മനുഷ്യരാശിക്ക് ശ്വസിക്കാനും, സന്തുലിതത്വത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ളത്.” മോദി പറഞ്ഞു.
ഇന്ത്യ യുഎനുമായി സംസാരിച്ച് 175 രാജ്യങ്ങളുടെ പിന്തുണയോടുകൂടിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് തുടങ്ങിയത്. ഈ വർഷം പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനമാണ്. പരിപാടിയിൽ മോദിക്കൊപ്പം അഭിനേതാവും മന്ത്രിയുമായ പവൻ കല്ല്യാൺ, ഗവർൺർ അബ്ദുൽ നസീർ, നര ലോകേഷ് എന്നിവരും പങ്കെടുത്തിരുന്നു.