Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 2
    Breaking:
    • കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി; യൂട്യൂബ് നോക്കി തെളിവുകൾ നശിപ്പിച്ചു, ദമ്പതികൾ പിടിയിൽ
    • അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പ്രകാശനം ജൂൺ 4-ന്
    • വി.ഡി സതീശൻ വാക്ക് പാലിക്കണമെന്ന് ബാലഗോപാൽ; ഇന്ധന വില കുറക്കുന്നത് മണ്ടത്തരമെന്ന് മുഖ്യമന്ത്രി
    • 161 വിമാനങ്ങളുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മേഖലയില്‍ മൂന്നാം സ്ഥാനത്ത്
    • ലെബനോന്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രായിലിനെ നേരിടുമെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി; യൂട്യൂബ് നോക്കി തെളിവുകൾ നശിപ്പിച്ചു, ദമ്പതികൾ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2026 India Crime 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Crime
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഖ്‌നൗ: ഉത്തർപ്രദേശിൽ കാണാതായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫത്തേപൂർ സ്വദേശിയായ വിജയ് നിഷാദ് എന്ന യുവാവിനെ കാമുകിയും ഭർത്താവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ച ശേഷം തെളിവുകൾ ഇല്ലാതാക്കാൻ ദമ്പതികൾ യൂട്യൂബ് വീഡിയോകളുടെ സഹായം തേടിയതായും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കിരൺ ദേവി, ഭർത്താവ് കംത പ്രസാദ് നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


    കഴിഞ്ഞ മെയ് 8-നാണ് വിജയ് നിഷാദിനെ കാണാതാകുന്നത്. യുവാവ് വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മെയ് 11-ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് കിരൺ ദേവിയെയും ഭർത്താവിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ദമ്പതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

    കിരൺ ദേവിയും കൊല്ലപ്പെട്ട വിജയ്‌യും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഈ വിവരമറിഞ്ഞ ഭർത്താവ് കംത പ്രസാദ് ഭാര്യയുമായി ചേർന്ന് വിജയ്‌യെ വകവരുത്താൻ ആസൂത്രിതമായി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പദ്ധതിയനുസരിച്ച് കിരൺ ദേവി വിജയ്‌യെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് ഒളിച്ചിരുന്ന കംത പ്രസാദ് വിജയ്‌യെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

    കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി മാറ്റാനായിരുന്നു പ്രതികളുടെ ആദ്യ ശ്രമം. എന്നാൽ ഇത് നടക്കാതെ വന്നതോടെ ഇവർ ഒരു വാളും ഗ്രൈൻഡർ ബ്ലേഡും ഉപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. തുടർന്ന് അയൽ ജില്ലയായ കാൺപൂർ നഗറിലെ വനമേഖലയിൽ എത്തിച്ച് മൃതദേഹാവശിഷ്ടങ്ങൾ തീയിട്ടു നശിപ്പിച്ചു. തിരിച്ചറിയാതിരിക്കാൻ വിജയ്‌യുടെ മൊബൈൽ ഫോൺ, പാൻ കാർഡ്, എടിഎം കാർഡ്, ഷൂസ് എന്നിവ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കൊലപാതകത്തിന് ശേഷം തെളിവുകൾ എങ്ങനെ നശിപ്പിക്കാം എന്നറിയാൻ ഇവർ വ്യാപകമായി ഇന്റർനെറ്റിലും യൂട്യൂബിലും തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകക്കേസുകളിലെ പോലീസ് അന്വേഷണ രീതികൾ, കൊലപാതകത്തിനുള്ള ശിക്ഷകൾ, ജയിൽ സംവിധാനം, വധശിക്ഷ, മൃതദേഹം സംസ്കരിക്കേണ്ട രീതികൾ, കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകൾ നേരിടുന്ന നിയമനടപടികൾ തുടങ്ങിയ കാര്യങ്ങളാണ് ഇവർ പ്രധാനമായും ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞത്.

    പ്രതികളുടെ മൊഴി പ്രകാരം സംഭവസ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ, കത്തിക്കരിഞ്ഞ വസ്ത്രങ്ങൾ, തകർത്ത മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച സോ, ഗ്രൈൻഡർ ബ്ലേഡ്, ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Murder uttar pradesh
    Latest News
    കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി; യൂട്യൂബ് നോക്കി തെളിവുകൾ നശിപ്പിച്ചു, ദമ്പതികൾ പിടിയിൽ
    02/06/2026
    അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പ്രകാശനം ജൂൺ 4-ന്
    02/06/2026
    വി.ഡി സതീശൻ വാക്ക് പാലിക്കണമെന്ന് ബാലഗോപാൽ; ഇന്ധന വില കുറക്കുന്നത് മണ്ടത്തരമെന്ന് മുഖ്യമന്ത്രി
    02/06/2026
    161 വിമാനങ്ങളുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മേഖലയില്‍ മൂന്നാം സ്ഥാനത്ത്
    02/06/2026
    ലെബനോന്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രായിലിനെ നേരിടുമെന്ന് ഇറാൻ
    02/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.