ദുബൈ : കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സംസ്ഥാനത്താകമാനം രാഷ്ട്രീയ ചർച്ചകൾക്ക് പുതുവൈഭവം പകർന്നിരിക്കുകയാണെന്നും നൂറും കടന്നുള്ള യു.ഡി.എഫിന്റെ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശയും ജനങ്ങളുടെ മനോഭാവവും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതോടൊപ്പം, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്കും പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും നൽകുന്നതാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യാഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലമായി കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹം, സംസ്ഥാന രാഷ്ട്രീയത്തിലെ മാറ്റങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നവരാണ്. പുതിയ സർക്കാർ രൂപീകരണത്തിനൊപ്പം വികസനപരമായ സമീപനങ്ങൾ ശക്തമാകുമെന്നും, പ്രത്യേകിച്ച് പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, യു ഡി എഫ് കൺവീനർ പുന്നക്കൽ മുഹമ്മദ് അലി, കെ എം സി സി നേതക്കളാ അബ്ദുള്ള ആറങ്ങാടി, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി എച് നൂറുദ്ദീൻ , ഇസ്മായിൽ നാലാം വാതുക്കൽ കെ പി അബ്ബാസ് കളനാട് ഹസ്സൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുള്ള പി പി റഫീഖ് പടന്ന ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ പാറപള്ളി, സുബൈർ കുബനൂർ സിദ്ദീഖ് ചൗക്കി, റഫീഖ് കടങ്കോട് ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ ഇബ്രാഹിം ബേരിക റഫീഖ് മാങ്ങാട് കാലിദ് പാലക്കി, റാശിദ് പടന്ന സൈഫുദീൻ മൊഗ്രാൽ ഉപ്പി കല്ലങ്ങയ് മൻസൂർ മർത്യ നംഷാദ് പൊവ്വൽ ബിസ്സിനെസ്സ് പ്രമുഖരായ ഹനീഫ് മരവായിൽ മുജീബ് മെട്രോ ബഷീർ കല സാഹിർ മാഹിൻ കല്ലട്ര എന്നിവർ സംസാരിച്ചു.സെക്രട്ടറി പി.ഡി. നൂറുദ്ദീൻ നന്ദി പറഞ്ഞു
ചരിത്രത്തിലാദ്യമായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നാലും വിജയിച്ച യു.ഡി.എഫിന്റെ വിജയത്തിന്റെ ആവേശം ആകാശത്തോളമുണ്ടെന്ന് തെളിയിക്കുന്ന ആഘോഷ പരിപാടിയായിൽ പ്രവാസി പ്രവർത്തകരിൽ കണ്ടത്. സംഗീത വിരുന്നും കൈമുട്ട് പാട്ടുകളും കേക്ക് കട്ടിംഗും പച്ച ലഡു വിതരണവും പായസം വിതരണം എന്നിവയിലൂടെ പരിപാടി ആഘോഷോജ്വലമായി മാറി.



