ഷാര്‍ജ പോലീസ് സഹായത്തോടെ യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം വൈകാരികമായ പുനഃസമാഗമം. പിതാവിനെ ഒരുനോക്കു കാണാന്‍ അവസരമൊരുക്കമെന്ന യുവതിയുടെ ഹൃദയാര്‍ദ്രമായ അപേക്ഷയും ഷാര്‍ജ പോലീസിന്റെ വേഗത്തിലുള്ളതും അനുകമ്പയാര്‍ന്നതുമായ പ്രതികരണവുമാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വേര്‍പിരിയലിന് അറുതി വരുത്തിയത്. പ്രതീക്ഷയുടെയും പുനഃസമാഗമത്തിന്റെയും ഹൃദയസ്പര്‍ശിയായ അധ്യായത്തിലൂടെ ഷാര്‍ജ പോലീസ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ വകുപ്പ് 35 വര്‍ഷത്തെ വേര്‍പിരിയലിനു ശേഷം യുവതിയെയും പിതാവിനെയും വിജയകരമായി വീണ്ടും ഒന്നിപ്പിച്ചു.
ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.