Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    • നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദിയിൽ അധ്യയനം വീണ്ടും രണ്ടു സെമസ്റ്റർ സമ്പ്രദായത്തിലേക്ക്, മൂന്നു സെമസ്റ്റർ രീതി അവസാനിപ്പിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിയോം – കഴിഞ്ഞ നാല് വര്‍ഷമായി നിലവിലുണ്ടായിരുന്ന മൂന്ന് സെമസ്റ്റര്‍ സമ്പ്രദായം അവസാനിപ്പിച്ച്, അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാന്‍ സൗദിയിലെ പൊതുവിദ്യാലയങ്ങള്‍ തയാറെടുക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. രണ്ടര ആഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാനാണ് തീരുമാനം. പൊതുഅവധികളും വേനലവധിയും അധ്യയന വര്‍ഷാരംഭവും അവസാനവും നിര്‍ണയിച്ച് അടുത്ത നാല് വര്‍ഷത്തേക്ക് നേരത്തെ അംഗീകരിച്ച അക്കാദമിക് കലണ്ടര്‍ നിലനിര്‍ത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് സെമസ്റ്റര്‍ സമ്പ്രദായത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. പ്രതിവര്‍ഷം കുറഞ്ഞത് 180 സ്‌കൂള്‍ ദിവസങ്ങള്‍ ഉറപ്പാക്കക്കുന്നതിന് കാരണമായ പ്രധാന വികസന നടപടിയായിരുന്നു മൂന്നു സെമസ്റ്റര്‍ സമ്പ്രദായം. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്മെന്റ് കണക്കുകള്‍ പ്രകാരം വിദ്യാഭ്യാസപരമായി പുരോഗമിച്ച രാജ്യങ്ങളിലെ ശരാശരി സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണവുമായി ഈ മാനദണ്ഡം പൊരുത്തപ്പെടുന്നുണ്ട്.

    മൂന്നു സെമസ്റ്റര്‍ സമ്പ്രദായത്തെ കുറിച്ച് വിദഗ്ധര്‍, വിദ്യാഭ്യാസ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ വിശാലമായ പങ്കാളിത്തത്തോടെ മന്ത്രാലയം സമഗ്രമായ പഠനം നടത്തിയിരുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സെമസ്റ്ററുളുടെ എണ്ണവുമായി നേരിട്ട് ബന്ധമില്ലെന്ന് പഠനത്തില്‍ വ്യക്തമായി. മറിച്ച് അധ്യാപക യോഗ്യതയും പ്രചോദനവും, പാഠ്യപദ്ധതി വികസനം, സ്‌കൂള്‍ പരിസ്ഥിതി മെച്ചപ്പെടുത്തല്‍, ഭരണ നിലവാരവും സ്ഥാപന പരിവര്‍ത്തനവും ഉയര്‍ത്തല്‍, സ്‌കൂളുകള്‍ക്ക് കൂടുതല്‍ അധികാരങ്ങൾ നല്‍കുന്നതിലൂടെ നിയമ, വ്യവസ്ഥ പാലനം നിരീക്ഷിക്കല്‍, മാറ്റത്തിന്റെ യഥാര്‍ഥ ഏജന്റുമാരായി സ്‌കൂളുകളെ ശാക്തീകരിക്കല്‍ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ അവശ്യ ഘടകങ്ങളുമായാണ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നത് ബന്ധപ്പെട്ടിരിക്കുന്നത്.

    ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിന് അക്കാദമിക് കലണ്ടറില്‍ വഴക്കം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും സുസ്ഥിരതയും പഠനം എടുത്തുകാണിച്ചു. ഉചിതമായ വിദ്യാഭ്യാസ സമ്പ്രദായം നിര്‍ണയിക്കുന്നതില്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്‍ പോലുള്ള ചില പൊതു, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വൈവിധ്യവും വഴക്കവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും.

    ഹജ്, ഉംറ, തീര്‍ഥാടന സീസണുകളുടെ ആവശ്യങ്ങളും ആവശ്യകതകളും കണക്കിലെടുത്ത് മക്ക, മദീന പ്രവിശ്യകളിലെയും തായിഫ്, ജിദ്ദ ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ വേനലവധിക്കു ശേഷം ഒരാഴ്ച വൈകിയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. മക്കയിലും മദീനയിലും തായിഫിലും ജിദ്ദയിലും ഓഗസ്റ്റ് 31 ന് ആണ് വേനലവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കുക. മറ്റു പ്രവിശ്യകളില്‍ ഓഗസ്റ്റ് 24 ന് പുതിയ അധ്യന വര്‍ഷം ആരംഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Educaiton Saudi arabia School
    Latest News
    ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    11/08/2025
    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    11/08/2025
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version