റിയാദ് – റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജില്‍ മെയിന്റനന്‍സ് ആന്റ് ക്ലീനിംഗ് കമ്പനിക്കു കീഴിലെ പാര്‍പ്പിട സ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനുമാണ് മരിച്ചത്. പരിക്കേറ്റവരെല്ലാവരും ബംഗ്ലാദേശുകാരാണ്. കൂടാതെ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



