ജിദ്ദ – റേഡിയോളജി, തെറാപ്പിക് നുട്രീഷ്യൻ, ഫിസിയോതെറപ്പി, മെഡിക്കൽ ലബോറട്ടറി മേഖലകളിലെ സൗദി വത്കരണത്തിന്റെ തോത് ഉയർത്താൻ തീരുമാനിച്ചു. സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ തൊഴിലുകളിലാണ് സൗദി വത്കരണം നടപ്പാക്കുന്നത്. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും വിവിധ പ്രവിശ്യകളില്‍ ഉത്തേജകവും ഉല്‍പാദനപരവുമായ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കാനുമുള്ള ഇരു മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. റേഡിയോളജി തൊഴിലുകളില്‍ 65 ശതമാനവും തെറാപ്പിക് ന്യൂട്രീഷന്‍, ഫിസിയോതെറാപ്പി തൊഴിലുകളില്‍ 80 ശതമാനവും മെഡിക്കല്‍ ലബോറട്ടറി തൊഴിലുകളില്‍ 70 ശതമാനവും സൗദിവല്‍ക്കരണമാണ് ഇന്നു മുതല്‍ പാലിക്കേണ്ടത്. ഈ തൊഴിലുകളില്‍ സ്വദേശി സ്‌പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലായും ടെക്‌നീഷ്യന്‍മാരുടെ മിനിമം വേതനം 5,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.
റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അല്‍കോബാര്‍ എന്നീ പ്രധാന നഗരങ്ങളില്‍ ഈ പ്രൊഫഷനുകളില്‍ ഒന്നോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മറ്റു പ്രവിശ്യകളിലെ വന്‍കിട ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സൗദിവല്‍ക്കരണം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം ബാധകമാണ്. രണ്ടാം ഘട്ടം നടപ്പാക്കല്‍ 2025 ഒക്‌ടോബര്‍ 17 ന് ആരംഭിക്കും. മുഴുവന്‍ പ്രവിശ്യകളിലെയും ശേഷിക്കുന്ന മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തില്‍ തീരുമാനത്തിന്റെ പരിധിയില്‍വരും. ശിക്ഷകള്‍ ഒഴിവാക്കാന്‍ എല്ലാ സ്ഥാപനങ്ങളും സൗദിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.