റിയാദ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ പള്ളിയിൽ ഇരുപത് പേരെ കൊലപ്പെടുത്തിയ ചാവേർ ആക്രമണത്തെ സൗദി അതിശക്തമായ ഭാഷയിൽ അപലപിച്ചു. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ദ്വെല പ്രദേശത്തുള്ള സെന്റ് ഏലിയാസ് പള്ളിയിൽ ഐഎസ് ഭീകര സംഘടനയുമായി ബന്ധമുള്ള സംഘം ചാവേർ ആക്രമണം നടത്തി വെടിയുതിർക്കുകയും തുടർന്ന് സ്ഫോടകവസ്തു ബെൽറ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.
ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതും നിരപരാധികളുടെ രക്തം ചൊരിയുന്നതും ഹീനമായി നടപടിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group