Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 5
    Breaking:
    • സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    • മദീന റൗദ ശരീഫ് രണ്ടാം വട്ടം സന്ദർശിക്കാൻ വിശ്വാസികൾ ഇനി മുതൽ565 ദിവസം കാത്തിരിക്കണം
    • അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവ്; ട്രംപിനെ പഴിച്ച് വോട്ടർമാർ
    • ഷാർജ കെഎംസിസി അവാർഡ് ഡോ. സുബൈർ ഹുദവി ചേകന്നൂരിന്
    • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മദീന റൗദ ശരീഫ് രണ്ടാം വട്ടം സന്ദർശിക്കാൻ വിശ്വാസികൾ ഇനി മുതൽ565 ദിവസം കാത്തിരിക്കണം

    റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കണിശമായി പാലിക്കാത്തവര്‍ക്ക് സിയാറത്തിന് അവസരം ലഭിക്കില്ല. ഇത്തരക്കാര്‍ സിയാറത്ത് നടത്താന്‍ വീണ്ടും പെര്‍മിറ്റ് നേടേണ്ടിവരും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/12/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – മസ്ജിദുന്നബവി റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇനി മുതല്‍ 565 ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് നുസുക് പ്ലാറ്റ്‌ഫോം വഴി റൗദ ശരീഫ് സന്ദര്‍ശനത്തിന് വിശ്വാസികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക. ഇതുവരെ 365 ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതിലാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഒരു തവണ പെര്‍മിറ്റ് നേടി വീണ്ടും നുസുക് പ്ലാറ്റ്‌ഫോം വഴി പെര്‍മിറ്റ് ലഭിക്കാന്‍ 565 ദിവസം കാത്തിരിക്കേണ്ടിവരും.

    ഇതിനു പുറമെ, മസ്ജിദുന്നബവിക്കു സമീപത്തുള്ള വിശ്വാസികള്‍ക്ക് ഇന്‍സ്റ്റന്റ് ട്രാക്ക് വഴി തല്‍ക്ഷണം പെര്‍മിറ്റ് ലഭിക്കും. നുസുക് പ്ലാറ്റ്‌ഫോം വഴി അനുവദിച്ച പെര്‍മിറ്റ് അനുസരിച്ച് വിശ്വാസികള്‍ കൃത്യസമയത്ത് സിയാറത്തിന് എത്തിച്ചേരാത്തത് അടക്കമുള്ള കാരണങ്ങളാല്‍ റൗദ ശരീഫില്‍ ലഭ്യമാകുന്ന ഒഴിവിനനുസരിച്ചാണ് ഇന്‍സ്റ്റന്റ് ട്രാക്ക് വഴി പെര്‍മിറ്റ് ലഭിക്കുക. ഇത് എന്ന്, എപ്പോള്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനും കണക്കാക്കാനും കഴിയില്ല. ഇന്‍സ്റ്റന്റ് ട്രാക്ക് വഴി നിരന്തം പെര്‍മിറ്റിന് ശ്രമിക്കുന്നവര്‍ക്ക് റൗദ ശരീഫില്‍ ലഭ്യമാകുന്ന ഒഴിവിനനുസരിച്ച് പെര്‍മിറ്റ് അനുവദിക്കുകയാണ് ചെയ്യുക. റൗദ ശരീഫിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം ക്രമീകരിക്കാനും തിക്കുംതിരക്കും കുറക്കാനും എളുപ്പത്തിലും സമാധാനത്തോടെയും സിയാറത്ത് നടത്താന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കാനും ശ്രമിച്ചാണ് റൗദ ശരീഫ് സിയാറത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുഗമമായ ചലനം ഉറപ്പാക്കുന്നതിന് തെക്കു ഭാഗത്തെ മുറ്റത്തെ 37-ാം നമ്പര്‍ കവാടമായ മക്ക ഗെയ്റ്റ് വഴിയാണ് അംഗീകൃത റൂട്ടുകളിലൂടെ റൗദ ശരീഫിലേക്ക് പ്രവേശനം നല്‍കുക. പുരുഷന്മാര്‍ക്ക് പുലര്‍ച്ചെ രണ്ടു മുതല്‍ സുബ്ഹി നമസ്‌കാരം വരെയും രാവിലെ 11.20 മുതല്‍ ഇശാ നമസ്‌കാരം വരെയും റൗദ ശരീഫ് സിയാറത്തിന് സമയം അനുവദിച്ചിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിനു ശേഷം മുതല്‍ രാവിലെ പതിനൊന്നു വരെയും ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുമാണ് സ്ത്രീകളുടെ റൗദ ശരീഫ് സിയാറത്തിന് സമയം നീക്കിവെച്ചിരിക്കുന്നത്.
    വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ സുബ്ഹി നമസ്‌കാരം വരെയും രാവിലെ 9.20 മുതല്‍ 11.20 വരെയും ജുമുഅക്കു ശേഷം മുതല്‍ ഇശാ നമസ്‌കാരം വരെയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് സുബ്ഹി നമസ്‌കാരത്തിനു ശേഷം മുതല്‍ രാവിലെ ഒമ്പതു വരെയും ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പുലര്‍ച്ചെ രണ്ടു വരെയും റൗദയിലേക്ക് പ്രവേശനം അനുവദിക്കും. പ്രത്യേകം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കനുസൃതമായി പ്രായംചെന്നവരെ വീല്‍ചെയറുകളുമായി റൗദ ശരീഫില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്നും ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.

    നിലവില്‍ റൗദ ശരീഫ് സിയാറത്തിനും ഉംറക്കും മാത്രമാണ് മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാനും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പെര്‍മിറ്റ് ആവശ്യമില്ല. കൊറോണ കാലത്ത് ബാധകമാക്കിയ ആരോഗ്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇരു ഹറമുകളിലും പ്രവേശിക്കാനും പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമായിരുന്നു. പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്തു തന്നെ റൗദ ശരീഫ് സിയാറത്തിനും ഉംറക്കും വിശ്വാസികള്‍ എത്തിയിരിക്കണം. ഉംറ പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം പാലിക്കുന്നതില്‍ നിലവില്‍ അധികൃതര്‍ കാര്‍ക്കശ്യം കാണിക്കുന്നില്ലെങ്കിലും റൗദ ശരീഫ് സിയാറത്ത് പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കണിശമായി പാലിക്കാത്തവര്‍ക്ക് സിയാറത്തിന് അവസരം ലഭിക്കില്ല. ഇത്തരക്കാര്‍ സിയാറത്ത് നടത്താന്‍ വീണ്ടും പെര്‍മിറ്റ് നേടേണ്ടിവരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haram masjid nabawi Saudi arabia
    Latest News
    സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    05/12/2025
    മദീന റൗദ ശരീഫ് രണ്ടാം വട്ടം സന്ദർശിക്കാൻ വിശ്വാസികൾ ഇനി മുതൽ565 ദിവസം കാത്തിരിക്കണം
    05/12/2025
    അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവ്; ട്രംപിനെ പഴിച്ച് വോട്ടർമാർ
    05/12/2025
    ഷാർജ കെഎംസിസി അവാർഡ് ഡോ. സുബൈർ ഹുദവി ചേകന്നൂരിന്
    05/12/2025
    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
    05/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version