Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • എവിടെയും പോകുന്നില്ല,അൽ നസറിൽ തുടരും-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹജ്: സൗദി അറേബ്യക്ക് അഭിമാനകരമായ നേട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2025 Saudi Arabia Latest 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അറഫയിൽ എത്തിചേർന്ന തീർത്ഥാടകർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: യാതൊരു തരത്തിലുമുള്ള പരാതികള്‍ക്കും ഇടമില്ലാത്തവിധം വിജയകരമായി ഹജ് സംഘടിപ്പിച്ചതിലൂടെ സൗദി അറേബ്യക്ക് അസൂയാവഹവും അഭിമാനകരവുമായ നേട്ടം. രാജ്യത്തിന്റെ നെറുകെയില്‍ ഇത് മറ്റൊരു പൊന്‍തൂവലായി. എല്ലാ അര്‍ഥത്തിലും വിജയകരമായും കുറ്റമറ്റ നിലയിലും ഹജ് സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരികളെ ഗള്‍ഫ്, അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണ്‍ അവസാനിച്ചയുടന്‍ തന്നെ ഈ കൊല്ലത്തെ ഹജിനുള്ള ആസൂത്രണങ്ങളും തയാറെടുപ്പുകളും ബന്ധപ്പെട്ട വകുപ്പുകള്‍ ആരംഭിച്ചിരുന്നു.


    ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളും ശക്തമായ സംഘാടനവും കുറ്റമറ്റ ക്രമീകരണങ്ങളുമാണ് ഇത്തവണത്തെ ഹജ് എല്ലാ അര്‍ഥത്തിലും പൂര്‍ണ വിജയമാക്കി മാറ്റാന്‍ സഹായിച്ചതെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. നേരത്തെയുള്ള ആസൂത്രണം, ഫലപ്രദമായ നടപ്പാക്കല്‍, തുടര്‍ച്ചയായ മേല്‍നോട്ടം, സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉപയോഗം, തീര്‍ഥാടകരുടെയും ഹജ് മിഷനുകളുടെയും സഹകരണവും അവബോധവും എന്നിവ വിജയകരമായ ഹജ് സംഘാടനത്തിന് സഹായിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വംശ, വര്‍ണ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ മുഴുവന്‍ തീര്‍ഥാടകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അവരുടെ പങ്ക് നിറവേറ്റി. സുരക്ഷാ സൈനികര്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി. ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഹാജിമാര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കി. മറ്റു വകുപ്പുകള്‍ വളരെ കാര്യക്ഷമമായ പൊതു സേവനങ്ങളും നല്‍കി. സുപ്രീം ഹജ് കമ്മിറ്റിക്കു കീഴിലെ സബ്കമ്മിറ്റികളുടെ പുനഃസംഘടന ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകള്‍ക്കുമിടയില്‍ തുടര്‍ച്ചയായ ഏകോപനത്തിനും സഹകരണത്തിനും വ്യക്തമായ ഏകതക്കും സഹായിച്ചു.


    ഇത്തവണത്തെ ഹജിനിടെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. ഹാജിമാര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തില്ല. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ഹാജിമാര്‍ക്ക് വാക്‌സിനുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഹജ് തീര്‍ഥാടകര്‍ക്ക് ഒന്നര ലക്ഷത്തോളം ആരോഗ്യ സേവനങ്ങള്‍ നല്‍കി. പതിനെട്ടു പേര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകളും 225 ലേറെ പേര്‍ക്ക് ആഞ്ചിയോ പ്ലാസ്റ്റികളും നടത്തി. നൂറു കണക്കിന് തീര്‍ഥാടകര്‍ക്ക് മറ്റു ശസ്ത്രക്രിയകളും നടത്തി. ആയിരക്കണക്കിന് ഹാജിമാരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത് ഏറ്റവും മികച്ച ചികിത്സകളും പരിചരണങ്ങളും നല്‍കി.

    ഹാജിമാര്‍ക്ക് എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനായി 11 എയര്‍ ആംബുലന്‍സുകളും ഇടുങ്ങിയതും ദുര്‍ഘടവുമായ പ്രദേശങ്ങളില്‍ എത്താന്‍ സാധിക്കുന്ന പ്രത്യേക വാഹനങ്ങള്‍ അടക്കം ആയിരത്തിലേറെ ആംബുലന്‍സുകളും ഉപയോഗപ്പെടുത്തി. പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ വേഗത്തില്‍ മരുന്നുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗപ്പെടുത്തി. അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സും ഡ്രോണ്‍ ഉപയോഗിച്ചു.


    ഹജ് തീര്‍ഥാടകരുടെ സുരക്ഷാ ഉറപ്പാക്കാനും നിയമ ലംഘകരെ തടയാനും ക്രമസമാധാനം പാലിക്കാനുമായി വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ രണ്ടേകാല്‍ ലക്ഷത്തോളം സുരക്ഷാ സൈനികരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിച്ചു. വിസിറ്റ് വിസക്കാരും മറ്റു നിയമ ലംഘകരും പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മരുഭൂപാതകളിലൂടെ കാല്‍നടയായും അല്ലാതെയും പുണ്യസ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്നവരെ നിരീക്ഷിച്ച് കണ്ടെത്താന്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. ഹാജിമാരെ സേവിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം പതിനായിരക്കണക്കിന് വളണ്ടിയര്‍മാര്‍ പുണ്യസ്ഥലങ്ങളില്‍ കര്‍മനിരതരായി.

    പ്രായംചെന്നവരും വഴിതെറ്റിയവരും വെയിലില്‍ നടന്ന് ക്ഷീണിച്ചവരും അടക്കമുള്ള തീര്‍ഥാടകരെ സേവിക്കാനും സഹായിക്കാനും സുരക്ഷാ സൈനികര്‍ അടക്കമുള്ളവര്‍ മത്സരിച്ചു. ഹാജിമാര്‍ക്കിടയില്‍ ഭക്ഷണ, പാനീയങ്ങളും മറ്റും സൗജന്യമായി വിതരണം ചെയ്യുന്നത് കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ പുണ്യസ്ഥലങ്ങളിലെങ്ങും പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മിച്ചു. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ വെച്ച് സൗദിയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടികളും പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതിയും ഹാജിമാരുടെ ലഗേജുകള്‍ സ്വദേശങ്ങളില്‍ നിന്ന് സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന പദ്ധതിയും ഈ വര്‍ഷം കൂടുതല്‍ വ്യാപകമാക്കി.


    പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് നിയമ ലംഘകരെയും ഇവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍മാരെയും പിടികൂടി പിഴയും തടവും നാടുകടത്തലും വാഹനങ്ങള്‍ കണ്ടുകെട്ടലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടത്തി. പെര്‍മിറ്റില്ലാത്തവര്‍ ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതും വിസിറ്റ് വിസക്കാര്‍ മക്കയില്‍ തങ്ങുന്നതും കര്‍ശനമായി വിലക്കി. ഇത് ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കും, നിയമം ലംഘിച്ച് മക്കയില്‍ തങ്ങുകയും ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിസിറ്റ് വിസക്കാര്‍ക്ക് വിസക്ക് അപേക്ഷിച്ചവര്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും വ്യക്തമാക്കി. ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നിയമ ലംഘനങ്ങള്‍ തടയാന്‍ ശ്രമിച്ചുള്ള ബോധവല്‍ക്കരണവും ഫലം ചെയ്തു.

    മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അനധികൃതമായി ഹജ് കര്‍മം നിര്‍വഹിച്ചവരുടെ തുലോം പരിമിതമായിരുന്നു. നിയമ ലംഘകരായ തീര്‍ഥാടകരുടെ ആധിക്യമാണ് മുന്‍ കാലങ്ങളില്‍ പല ദുരന്തങ്ങള്‍ക്കും ഇടയാക്കിയിരുന്നത്. നിയമാനുസൃതം ഹജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ നിയമ ലംഘകര്‍ കൂട്ടത്തോടെ നുഴഞ്ഞുകയറി പ്രയോജനപ്പെടുത്തുന്നത് ഹജ് ക്രമീകരണങ്ങള്‍ താറുമാറാക്കാന്‍ ഇടയാക്കുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഹജ് തീര്‍ഥാടകര്‍ക്ക് തസ്‌രീഹ് നിര്‍ബന്ധമാക്കുകയും നിയമ ലംഘകരെ ശക്തമായി തടയുകയും ചെയ്തത്.


    കഴിഞ്ഞ വര്‍ഷം കടുത്ത ചൂട് മൂലമുള്ള സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 1,300 ലേറെ തീര്‍ഥാടകര്‍ ഹജിനിടെ മരണപ്പെട്ടിരുന്നു. ഇതില്‍ 93 ശതമാനവും അനിധികൃത തീര്‍ഥാടകരായിരുന്നു. കടുത്ത ചൂടില്‍ താമസ, യാത്രാ സൗകര്യങ്ങളും പരിചരണങ്ങളും ലഭിക്കാതിരുന്നതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. കര്‍ക്കശ നിയന്ത്രണങ്ങള്‍ ബാധകമാക്കിയതിനാല്‍ ഇത്തണ ഇത്തരം ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഉയര്‍ന്ന താപനില കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അറഫ ദിനത്തില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെ തമ്പുകളില്‍ തന്നെ കഴിയണമെന്ന് ഹാജിമാരോട് ആവശ്യപ്പെട്ടു. നഗ്നപാദരായും കുടകളില്ലാതെയും നടക്കരുതെന്നും നിര്‍ദേശിച്ചു.

    പുണ്യസ്ഥലങ്ങളില്‍ ചൂടിന് ശമനം നല്‍കാന്‍ റോഡുകളുടെ ചൂട് കുറക്കുന്ന പ്രത്യേക റബ്ബര്‍ ഉപയോഗിച്ചുള്ള ടാറിംഗ്, റോഡില്‍ വെള്ള പെയിന്റ് അടിക്കല്‍, തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തല്‍, മിസ്റ്റിംഗ് ഫാനുകളും വാട്ടര്‍ സ്‌പ്രേകളും സ്ഥാപിക്കല്‍, തണല്‍ കുടകള്‍ സ്ഥാപിക്കല്‍ അടക്കം നിരവധി പദ്ധതികള്‍ ഈ വര്‍ഷത്തെ ഹജിനു മുന്നോടിയായി പൂര്‍ത്തിയാക്കി.


    തിക്കും തിരക്കും ഒഴിവാക്കാനും ആള്‍ക്കൂട്ട നിയന്ത്രണത്തിനും നിര്‍മിതബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. ഹജിന് ദിവസങ്ങള്‍ക്കു മുമ്പ് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റ് വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, ഗതാഗത ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ തുടങ്ങിയ നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പുണ്യസ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അന്തിമ തയാറെടുപ്പുകളും ക്രമീകരണങ്ങളും ഉറപ്പുവരുത്തി.


    ഹജ് തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗം വരുത്താന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ഠി ഉപയോഗിച്ച് നേരിടുമെന്നും ഹജിനിടെ രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങളും പതാകകളും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ സൈനികര്‍ സുസജ്ജത വ്യക്തമാക്കിയും നൂതന ആയുധങ്ങളും സംവിധാനങ്ങളും ശേഷികളും പ്രദര്‍ശിപ്പിച്ചും ആഭ്യന്തര മന്ത്രിക്കു മുന്നില്‍ പരേഡ് നടത്തി. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസവും സുഖകരമായ അന്തരീക്ഷവും നല്‍കാന്‍ പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയ നിരവധി പുതിയ വികസന പദ്ധതികളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഹാജിമാരും വിദേശ ഹജ് മിഷനുകളും കാണിച്ച കണിശതയും ഹജിന്റെ വിജയത്തിന് സഹായിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    എവിടെയും പോകുന്നില്ല,അൽ നസറിൽ തുടരും-ക്രിസ്റ്റ്യാനോ റൊണാൾഡോ
    09/06/2025
    മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    09/06/2025
    മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    09/06/2025
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.