മക്ക– കോവിഡ് കാലഘട്ടം മാറ്റി നിർത്തിയാൽ ഈ വർഷം ഹജ്ജ് ചെയ്യാൻ ആയി സൗദിയിലെത്തിയിരിക്കുന്നത് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ. വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 തീർത്ഥാടകർ മാത്രമേ ഇത്തവണ ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു, അവരിൽ ഭൂരിഭാഗവും സൗദി അറേബ്യയ്ക്ക് പുറത്തുനിന്നുള്ളവരുമാണ്.
കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 160,000 തീർത്ഥാടകരുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്, കോവിഡ് മഹാമാരിക്ക് മുമ്പുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അന്ന് തീർത്ഥാടകരുടെ എണ്ണം പതിവിൽ നിന്ന് 2 ദശലക്ഷത്തിലധികം ആയിരുന്നു. 2012 ലായിരുന്നു റെക്കോർഡ് ഹജ്ജ്, അന്ന് 3.16 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ പങ്കെടുത്തു. ഇത്തവണത്തെ തീർത്ഥാടകരുടെ എണ്ണത്തെപ്പറ്റി ഹജ്ജ് മന്ത്രാലയം കൃത്യമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.
ലോകത്താകമാനമുള്ള സാമ്പത്തിക മാന്ദ്യം, സൗദി അറേബ്യയിലും പരിസര ദേശങ്ങളിലുമുള്ള കടുത്ത ചൂട് എന്നിവ കാരണമായിരിക്കാം ഇത്തവണത്തെ ഹജ്ജിൽ തീർത്ഥാടകർ കുറഞ്ഞതിന്റെ കാരണമായി കരുതപ്പെടുന്നത്.