Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    • ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം ഗാസ യുദ്ധം – സൗദി വിദേശ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം ഗാസ യുദ്ധം - സൗദി വിദേശ മന്ത്രി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മേഖലയിലെ പ്രശ്‌നങ്ങളുടെയും സംഘര്‍ഷം രൂക്ഷമായതിന്റെയും അടിസ്ഥാന കാരണം ഗാസ യുദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസ യുദ്ധം വിശകലനം ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര മന്ത്രിതല യോഗത്തില്‍ അധ്യക്ഷം വഹിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള പരിഹാരത്തിന് കാത്തിരുന്ന് മടുത്തിരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് ഫലസ്തീനികളുടെ അവകാശമാണ്. ഗാസ യുദ്ധം അവസാനിപ്പിക്കണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തണം.

    വെടിനിര്‍ത്തല്‍ അനിവാര്യമാണ്. ആക്രമണം ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഗാസ യുദ്ധമാണ് പ്രശ്‌നത്തിന്റെ മൂലകാരണം. ഇതാണ് മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിക്കാന്‍ കാരണം. സംഘര്‍ഷവും യുദ്ധവും അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരമുണ്ടാക്കണം. വെടിനിര്‍ത്തലിന്റെ പ്രാധാന്യത്തിലും സമാധാന പ്രക്രിയയിലേക്കുള്ള മാറ്റത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. ആരുടെയെങ്കിലും മേല്‍ അടിച്ചേല്‍പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനം അവകാശമാണ്. ഇത് നേടിയെടുക്കാന്‍ നാം കൈകോര്‍ക്കണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    09/06/2025
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025
    വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    09/06/2025
    ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version