ജിദ്ദ- മരുഭൂമിയിലെ കണ്ടൽക്കാടോരത്ത് ഞണ്ടുകളുടെ നാട്ടിലെന്ന പേരിൽ സംഘടിപ്പിച്ച ജിദ്ദ സഞ്ചാരി യുടെ മുപ്പത്തിയൊൻപതാമത് ഇവന്റ് ഏറെ ശ്രദ്ധേയമായി. കണ്ടൻകാടുകളാൽ സമ്പന്നമായ കടൽ തീരം കാണാനും ആസ്വദിക്കാനും യാത്രയെ ഇഷ്ടപ്പെടുന്ന, കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന 40ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. രാത്രി ജിദ്ദയിൽനിന്നും പുറപ്പെട്ട സംഘം രണ്ടു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്.
കടൽ തീരത്തെ കണ്ടൽക്കാടുകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും നവ്യാനുഭവം പകർന്നു. കേരളത്തിൽ പലയിടത്തും സമ്പന്നമായ കണ്ടൽക്കാടുകൾ സൗദിയിലും ഉണ്ട്. എന്നാൽ ഇവ പലപ്പോഴും മലയാളികൾ അടക്കമുള്ള സഞ്ചാരികളുടെ ശ്രദ്ധയിൽ പെടാറില്ല. രാവിലെ കടൽത്തീരത്തെ മനോഹരമായ സൂര്യോദയവും കണ്ട്, സംഘങ്ങൾ ഓരോ ടീമായി ഞണ്ടു പിടിക്കാൻ കടലിലേക്കിറങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ധാരാളം ഞണ്ടുകൾ പിടിച്ചു.
ഗ്രൂപ്പ് അഡ്മിൻ ജൈജീ സ്വാഗതം പറഞ്ഞു. മുസ്തഫ മാസ്റ്റർ സഞ്ചാരിയെ കുറിച്ച് പുതിയ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഹംസ അബ്ദുൽ സമദ് ഗൈമുകൾക്ക് നേതൃത്വം കൊടുത്തു. ജാസിം, സമദ് കാരിയോട്ട്, ശിഹാബ് നെല്ലിപ്പറമ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗീതത്തിലും ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച ധാരാളം പുതുമുഖ അംഗങ്ങളെ ക്കൊണ്ട് സമൃദ്ധമായിരുന്നു മുപ്പത്തിയൊൻപതാമത്തെ സംഗമം.