ന്യൂദല്‍ഹി – തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവി പാറ്റ് കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായതിനാല്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണേണ്ടതില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇത് തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്നും കമ്മീഷന്റെ വാദമുണ്ടായിരുന്നു. കമ്മീഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വത്തിന് സാധ്യതയുള്ളതിനാല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടത് അനിവാര്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അന്ധമായി ഒരു സംവിധാനത്തെയും തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവില്‍ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനൊപ്പമുള്ള സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം. ഇത് 45 ദിവസം സൂക്ഷിക്കണം. വോട്ടിങ്ങ് മെഷിനില്‍ കൃത്രിമം കാണിച്ചെന്ന് സ്ഥാനാര്‍ഥി ആക്ഷേപം ഉന്നയിച്ചാല്‍ ഫലം പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസത്തിനകം ഇത് പരിശോധിക്കണം.
Tuesday, May 21
Breaking:
- കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം, 75 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
- വറ്റിയിട്ടില്ല കരുണയുടെ ഉറവ, ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വകാര്യ ബസ്
- സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനം…
- അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട്ട് അഞ്ചുവസ്സുകാരി മരിച്ചു