Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 11,544 നിയമ ലംഘകരെ
    • ഫിഫയെ നയിക്കുന്നതിൽ ഇനി ഒമാനികളും; പ്രധാന കമ്മിറ്റികളിൽ നിയമനം നേടി ഒഎഫ്എ അംഗങ്ങൾ
    • ഓസ്‌ട്രേലിയ പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ഇനി ഗിൽ നയിക്കും, തിരിച്ചെത്തി രോ-കോ സഖ്യം
    • ദുബൈയിലെ ഒരു കുടുംബത്തിലേക്ക് ഇന്ത്യൻ ഫാമിലി കുക്കിനെ ആവശ്യമുണ്ട്
    • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്നിങ്സ് ജയവുമായി ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

    വിൽഫർ തന്നെ ബലാത്സംഗം ചെയ്തുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇടപെട്ട ഉദ്യോഗസ്ഥർ, പരാതി ഒതുക്കാൻ എസ്.ഐയിൽ നിന്ന് പണം ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് നടപടി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2025 Crime Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസ് ഒതുക്കിത്തീർക്കാൻ എസ്.ഐയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തും. ബലാത്സംഗക്കേസിൽ പ്രതിയായ എസ്.ഐ വിൽഫർ ഫ്രാൻസിസിനോട് 25 ലക്ഷം ആവശ്യപ്പെട്ട അസി. കമാൻഡന്റ് സ്റ്റാർമോൻ ആർ പിള്ള, സൈബർ ഓപറേഷൻ ഓഫീസ് റൈറ്റർ അനു ആന്റണി എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കും.

    വിൽഫർ തന്നെ ബലാത്സംഗം ചെയ്തുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇടപെട്ട ഉദ്യോഗസ്ഥർ, പരാതി ഒതുക്കാൻ എസ്.ഐയിൽ നിന്ന് പണം ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ നവംബർ 16-ന് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച വിൽഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പീഡന വിവരം അറിഞ്ഞിട്ടും മാതൃകാപരമായി നിയമനടപടികൾ സ്വീകരിക്കുന്നതിനും നിയമസഹായം ചെയ്തു കൊടുക്കുന്നതിനും പകരം ഒത്തുതീർക്കാൻ ശ്രമിച്ചതും കൈക്കൂലി ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അതേസമയം, ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നത് കെട്ടിച്ചമച്ച പരാതിയാണെന്നും പ്രതി വിൽഫർ ആണ് ഇതിനു പിന്നിലെന്നും പീഡനത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Kerala Police Rape
    Latest News
    സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 11,544 നിയമ ലംഘകരെ
    04/10/2025
    ഫിഫയെ നയിക്കുന്നതിൽ ഇനി ഒമാനികളും; പ്രധാന കമ്മിറ്റികളിൽ നിയമനം നേടി ഒഎഫ്എ അംഗങ്ങൾ
    04/10/2025
    ഓസ്‌ട്രേലിയ പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ഇനി ഗിൽ നയിക്കും, തിരിച്ചെത്തി രോ-കോ സഖ്യം
    04/10/2025
    ദുബൈയിലെ ഒരു കുടുംബത്തിലേക്ക് ഇന്ത്യൻ ഫാമിലി കുക്കിനെ ആവശ്യമുണ്ട്
    04/10/2025
    വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്നിങ്സ് ജയവുമായി ഇന്ത്യ
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version