പിറവം– എം.എൽ.എ അനൂപ് ജേക്കബിൽ നിന്നും പണം തട്ടാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. പണം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലോടെയാണ് അനൂപ് ജേക്കബിനെ സൈബർ കുറ്റവാളികൾ വിളിക്കുന്നത്. തട്ടിപ്പുകാരാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ അനൂപ് ജേക്കബ് കേസിന്റെ വിശദാംഷങ്ങൾ തിരക്കയതോടെ കുറ്റവാളികൾ കോൾ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ എം.എൽ.എ അനൂപ് ജേക്കബ് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ബംഗളൂരു ടെലികമ്മ്യൂണിക്കേഷൻസ് വിജിലൻസ് വിഭാഗം പി.ആർ.ഒ അഖിലേഷ് ശർമ്മയാണ് എന്ന് പരിചയപ്പെടുത്തിയ കുറ്റവാളികൾ നിങ്ങളുടെ പേരിൽ മറ്റൊരു സിം രെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും, ആ നമ്പറിൽ നിന്നും സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ട് എന്നും തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട് എന്ന് കുറ്റവാളികൾ പറഞ്ഞു. പിഴ ഒടുക്കിയില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ നമ്പറുകളും ബ്ലോക്ക് ചെയ്യുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയതായി എം.എൽ.എ അനൂപ് ജേക്കബ് പറഞ്ഞു. ‘നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് എന്റെ ഫോൺ ബ്ലോക്ക് ചെയ്യാൻ പോകുന്നത്, അതിനുള്ള എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത് എന്ന് ചോദിച്ചപ്പോൾ കുറ്റവാളികൾ കൃത്യമായ മറുപടി ഒന്നും തന്നെ ഉണ്ടായില്ല എന്ന് അനൂപ് ജേക്കബ് പറയുന്നു. തുടർന്ന് നിങ്ങൾക്കെതിരെ പോലീസ് കേസെടുക്കും എന്ന് കാർക്കശ്യത്തോടെ പറഞ്ഞപ്പോൾ ആണ് കുറ്റവാളികൾ കോൾ കട്ട് ചെയ്യുകയായിരുന്നു.
സൈബർ തട്ടിപ്പുകാർ വിളിക്കുമ്പോൾ ഭയപ്പെടേണ്ടെന്നും, ഇത് തട്ടിപ്പ് ആണെന്ന് മനസ്സിലാക്കി സൈബർ പോലീസിൽ അറിയിക്കണമെന്നും ജനങ്ങൾ ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ നേരിടണമെന്നും എം.എൽ.എ കൂട്ടിചേർത്തു.