ഭോപ്പാൽ– ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാൻസർ മരുന്ന് കണ്ടുപിടിക്കാനെന്ന പേരിൽ സർക്കാർ നൽകിയ ഫണ്ട്ങ്ങിൽ ഗവേഷകർ നടത്തിയത് വൻ തട്ടിപ്പ്. ഏകദേശം മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് ഗവേഷകർ നടത്തിയത് ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാൻസർ മരുന്ന് കണ്ടുപിടിക്കാനെന്ന പേരിൽ 2011ൽ മധ്യപ്രദേശിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് 8 കോടി രൂപയുടെ പദ്ധതിയുമായി സർക്കാറിനെ സമീപച്ചത്. തുടർന്ന് സർക്കാർ മൂന്നര കോടി രൂപ അനുവദിച്ചെങ്കിലും പത്തിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഗവേഷണത്തിന്റെ ഒരു റിപ്പോർട്ട് പോലും ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
നിരവധി പരാതികൾ ഉയർന്നതോടെ ഡിവിഷണൽ കമ്മീഷണർ കലക്ടർക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നീട് ഇവരുടെ നേതൃത്വത്തിലുള്ള കണ്ടെത്തിയത് ഗവേഷകർ നടത്തിയ വൻ ധൂര്‍ത്താണ്.
പദ്ധതിക്കായി വാങ്ങിയ ചാണകത്തിന്റെയും പാത്രങ്ങളുടെയും വില കേട്ട് അന്തംവിട്ടിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ലക്ഷങ്ങൾ മാത്രം വിലവരുന്ന സാധനങ്ങൾക്ക് കോടികളാണ് കണക്കിൽ കാണിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ പേരിൽ സംഘാംഗങ്ങൾ നടത്തിയ ഗോവ യാത്രകളും വിമാനയാത്രകളും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. പരാതിയെ തുടർന്ന് കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിലാണ് ഈ തട്ടിപ്പുകളെല്ലാം പുറത്തുവന്നത്.
2011 മുതൽ 2018 വരെയുള്ള ഏഴ് വർഷക്കാലയളവിൽ ചാണകത്തിനായും ഗോമൂത്രത്തിനായും ചെലവാക്കിയത് 1.92 കോടി രൂപയാണ്. എന്നാൽ ഈ ആവശ്യത്തിന് 20 ലക്ഷം രൂപയിൽ കൂടി എന്നാണ് കണ്ടെത്തൽ. പദ്ധതിയുടെ ആവശ്യങ്ങൾക്കായി ഏഴര ലക്ഷം രൂപ വിലയുള്ള കാർ വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടെങ്കിലും അതും കൃത്രിമം ആണെന്നാണ് കണ്ടെത്തൽ. കൂടാതെ കാറിന്റെ ഇന്ധനത്തിനും മറ്റു പണികൾക്കുമായി ഏഴര ലക്ഷം രൂപ വേറെയും 15 ലക്ഷം രൂപ മേശയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്.
മൂന്നര ലക്ഷം രൂപ തൊഴിലാളികൾക്ക് ശമ്പളമായി നൽകിയെന്നും റിപ്പോർട്ടിൽ കാണിക്കുന്നുണ്ടെങ്കിലും അതും യഥാർത്ഥമല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പരീക്ഷണത്തിന്റെ പേരിൽ ഗോവയിലേക്കും ബാംഗ്ലൂരിലേക്കുമടക്കം വിമാന 20ന് കൂടുതൽ നടത്തിയിട്ടുണ്ടെന്ന് ഇവർ കണ്ടെത്തി.



