ടെഹ്റാൻ- ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇന്ന് വൈകിട്ട് മുതലാണ് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഹമ്മദ് നെജാദും ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നത്.
പ്രചാരണം തീർത്തും തെറ്റാണെന്ന് ഇറാൻ പബ്ലിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അഹമ്മദ് നെജാദിന്റെ ഓഫിസും പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇറാനിൽ ഇസ്രായിൽ തുടരുന്ന ആക്രമണത്തിനിടെയാണ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന പ്രചാരണം വന്നത്. എക്സിലെ നിരവധി പോസ്റ്റുകളിൽ നെജാദ് കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു.
2024 ജൂലൈയിൽ നെജാദിന് നേരെ വധശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ കാറിൽ അട്ടിമറി നടത്തി നെജാദിനെ വധിക്കാനാണ് അന്ന് ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ അട്ടിമറി ശ്രമം വിജയിച്ചില്ല. കഴിഞ്ഞ വർഷം ജൂലൈ 15ന് മുഹറം ആഘോഷത്തിൽ പങ്കെടുക്കാനായി സഞ്ജാനിലേക്ക് പോകുമ്പോഴാണ് അട്ടിമറി നീക്കം നടന്നത്.