കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരു ലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ പ്രധാനി തലശ്ശേരി സ്വദേശിനിയായ റുബൈദ എന്ന മുപ്പത്തിയെട്ടുകാരി. നാദാപുരം ചാലപ്പുറം സ്വദേശി ഒതേയത്ത് സിറാജിന്റെ പരാതിയിലാണ് റുബൈദയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയും ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സിറാജുമായി ഫോണിലൂടെയാണ് റുബൈസ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്നെ അക്രമിച്ച് 1,06,500 രൂപ കൈക്കലാക്കി പ്രതികൾ ഥാര്‍ കാറുമായി കടന്നുകളഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സിറാജ് പോലീസിൽ പരാതി നൽകി. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതിന് പുറമെ സിറാജിൽനിന്ന് കൂടുതൽ പണം തട്ടിയെടുക്കാനാണ് സംഘം ശ്രമിച്ചത്.