ജോഹന്നാസ് ബർഗ്– മകളെ മനുഷ്യക്കടത്തുകാർക്ക് വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ് ലിൻ സ്മിത്തിനെ അമ്മയായ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിറ്റത്.
എട്ടു ആഴ്ചയോളം നീണ്ടുനിൽക്കുന്ന വിചാരണക്കൊടുവിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ശേഷമാണ് കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ മാതാവിന് വിചാരണക്കിടെ യാതൊരു കുറ്റബോധവും ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണഫ്രിക്കൻ കറൻസി അതായത് 1,100 ഡോളറിനായിരുന്നു വിൽപന. കുട്ടിയുടെ കണ്ണും തൊലിയുമായിരുന്നു വൈദ്യന് പ്രത്യേക താൽപര്യമുണ്ടായിരുന്നത്. പ്രതികളായ രണ്ട് പേരേയും 10 വർഷത്തെ തടവിനാണ് കോടതി വിധിച്ചത്.