മലപ്പുറം: സമസ്തയുടെ കീഴിലുള്ള മദ്രസ അധ്യാപകരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് ഡോ. ബഹാഉദ്ദീൻ നദ്‌വിയെ മാറ്റി എന്ന പ്രചാരണം തെറ്റാണെന്ന് സമസ്ത അറിയിച്ചു. വർഷാ വർഷം നടക്കുന്ന ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും മാത്രമാണ് നടന്നിട്ടുള്ളതെന്നും പുതിയ പ്രസിഡന്റായി വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയെ തിരഞ്ഞെടുക്കുകയും നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ചു വിടുകയുമാണുണ്ടായതെന്നും സമസ്ത അറിയിച്ചു. ഇതിനെ ഒരു മുശാവറാം ഗത്തെ പുറത്താക്കി എന്ന രീതിയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നു സമസ്ത ഓഫീസിൽ നിന്നറിയിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗത്തിലാണ് ബഹാവുദ്ദീൻ നദ്വിയെ മാറ്റിയത്. വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയെയാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ തീരുമാനം. സമസ്തയുടെ മറ്റു പോഷക സംഘടനകളിലും ഇരുവിഭാഗവും പിടിമുറുക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടന്നുവരുന്നത്. അതേസമയം, ഇന്ന് നടന്ന യോഗത്തിൽ ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നിരുന്നു.