സഞ്ചോര(രാജസ്ഥാൻ)- മൃഗങ്ങളുടെ കണ്ണിന്റെ കൃഷ്ണമണികളും വിരലടയാളങ്ങളും ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമ്മിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യരുടെ ബയോമെട്രിക്സിന് പകരമാണ് മൃഗങ്ങളുടെ കൃഷ്ണമണികളും വിരലടയാളങ്ങളും എടുത്ത് വ്യാജ ആധാർ കാർഡ് നിർമ്മിച്ചത്. സംഘത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാർലമെന്ററികാര്യമന്ത്രി ജോഗരം പട്ടേല്‍ മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസ് എംഎല്‍എ രത്തൻ ദേവസിയാണ് മൃഗങ്ങളെ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ഉപയോഗിക്കുന്ന വിഷയം നിയമസഭയിൽ ഉന്നയിച്ചത്. 200 രൂപ നല്‍കി സ്കൂള്‍ കുട്ടികളുടെ ഫിംഗർപ്രിന്റ് വാങ്ങിയതായും എം.എല്‍.എ ആരോപിച്ചു. സംഭവം വിവാദമായതോടെ 14 ഇ മിത്ര/ ആധാർ ഓപ്പറേറ്റർമാരുടെ യന്ത്രങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി. സഞ്ചോരയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group