കോട്ടയം- ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് കുവൈത്തിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു അപകടം.മെക്കാനിക്കൽ എൻജിനീയറിങ് ബിരുദ്ധധാരിയായ ശ്രീഹരി പ്രദീപ് എഞ്ചിനീയറിങ് സെക്ഷനിൽ ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് താൽക്കാലികമായി സൂപ്പർമാർക്കറ്റിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പിതാവും കുവൈത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്
കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനാണ് 26 വയസുകാരൻ ഗൾഫിലെത്തിയത്. പിന്നീട് നാട് അറിഞ്ഞത് ഹരിയുടെ വിയോഗ വാർത്തയാണ്. വിവരമറിഞ്ഞ് വസതിയിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ആശ്വാസവാക്കുകളുമായി എത്തി.
കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ കോട്ടയം ജില്ലക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്.പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29 )
ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) മരിച്ചത്.
സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.ഷേർളി സാബുവാണ് മാതാവ്.സഹോദരങ്ങൾ: ഫെബിൻ (കുവൈത്ത്), കെവിൻ (ഇസ്രായേൽ) കഴിഞ്ഞ ജൂൺ 5 നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് പ്രദീപും കുവൈറ്റിൽ ജോലി ചെയ്തുവരുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി.