ബൈറൂത്ത്- തെക്കൻ ലബനാനിൽ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. കഫ്ർ റിമാനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അറബ് സാലിം പട്ടണത്തിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് നബാത്തിഹ് ജില്ലയിലെ കഫ്ർ റിമാനിലും ആക്രമണം നടത്തിയത്.
നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഇന്നലെ രാത്രി തെക്കൻ ലബനാനിലെ ദാർ അൽ സഹ്‌റാനിലെ ജനവാസ മേഖലയിലും കനത്ത വ്യോമാക്രമണം നടത്തി. എന്നാൽ ജനവാസ മേഖലയില്ല, ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് നേർക്കാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനാനും വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്.







