Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസ് ശനിയാഴ്ച തുടങ്ങും
    • ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷം ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍
    • ഫലസ്തീനെ അംഗീകരിക്കാൻ ഒരുങ്ങി പോർച്ചുഗൽ; ഇസ്രായിലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്വീഡൻ
    • സൗദി ബജറ്റ് കമ്മി രണ്ടാം പാദത്തിൽ 34.5 ബില്യൺ റിയാൽ; സാമ്പത്തിക വളർച്ച 3.9 ശതമാനം
    • നൂറിൽ കൂടുതൽ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്ത് ദോഹ മുൻസിപാലിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2025 World Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടോക്കിയോ-മോസ്കോ- റഷ്യയിലുണ്ടായ അതിശക്തമായ ഭൂചലനത്തിന്റെ ഭീതിയിൽ ലോകം. റഷ്യ, ജപ്പാൻ, അലാസ്ക, ഹവായ്, ന്യൂസിലാന്റിന്റെ തെക്കു ഭാഗത്തുള്ള തീരങ്ങൾ എന്നവിടങ്ങളിലെല്ലാം ഭൂകമ്പത്തിന്റെ തുടർ ചലനങ്ങളും സുനാമിയും രേഖപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ ഫാർ ഈസ്റ്റിൽ ഉണ്ടായ ഭൂകമ്പം ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം വടക്കൻ പസഫിക് മേഖലയിൽ സുനാമിക്ക് കാരണമായി. അലാസ്ക, ഹവായ്, ന്യൂസിലാൻഡിന്റെ തെക്ക് ഭാഗത്തുള്ള മറ്റ് തീരങ്ങൾ എന്നിവടങ്ങളിലും മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേയും അറിയിച്ചു. ജപ്പാനിലെ പ്രധാന ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള ഹോക്കൈഡോയുടെ തെക്കൻ തീരത്തുള്ള ടോകാച്ചിയിൽ 40 സെന്റീമീറ്റർ (1.3 അടി) വലിപ്പമുള്ള സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

    ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കംചത്ക ഉപദ്വീപിനോട് ഏറ്റവും അടുത്തുള്ള റഷ്യൻ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളും ഒഴിപ്പിക്കലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ആർക്കും ഗുരുതരമായ പരിക്കുകളില്ല. പസഫിക്കിലെ റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന ജനവാസ കേന്ദ്രമായ സെവേറോ-കുറിൽസ്ക് തീരപ്രദേശത്താണ് ആദ്യത്തെ സുനാമി തിരമാല ആഞ്ഞടിച്ചതെന്ന് പ്രാദേശിക ഗവർണർ വലേരി ലിമറെങ്കോ പറഞ്ഞു. ആളുകൾ സുരക്ഷിതരാണെന്നും ഉയർന്ന പ്രദേശങ്ങളിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തെ തുടർന്ന് സുനാമി ഉണ്ടായതായും ഇത് എല്ലാ ഹവായിയൻ ദ്വീപുകളുടെയും തീരപ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കുമെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
    2011 ലെ ശക്തമായ ഭൂകമ്പവും സുനാമിയും നശിപ്പിച്ച ജപ്പാന്റെ കിഴക്കൻ കടൽത്തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽനിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. “ഇന്നത്തെ ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളുടെ ഭൂചലനങ്ങളിൽ ഏറ്റവും ശക്തവുമായിരുന്നു,” കംചട്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാം മെസേജിംഗ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കംചട്കയുടെ ചില ഭാഗങ്ങളിൽ 3-4 മീറ്റർ (10-13 അടി) ഉയരമുള്ള സുനാമി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അടിയന്തര സാഹചര്യങ്ങൾക്കായുള്ള പ്രാദേശിക മന്ത്രി സെർജി ലെബെദേവ് പറഞ്ഞു, തീരപ്രദേശത്ത് നിന്ന് മാറാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഭൗമോപരിതലത്തിൽനിന്ന് 19.3 കിലോമീറ്റർ (12 മൈൽ) മാത്രം ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ജപ്പാന്റെ പസഫിക് തീരത്തെ തീരദേശ പട്ടണങ്ങളിൽ സുനാമി അലാറം മുഴങ്ങി, ഉയർന്ന സ്ഥലങ്ങൾ തേടാൻ അധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

    തിരമാലകളിൽ നിന്നുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ മത്സ്യബന്ധന ബോട്ടുകൾ തുറമുഖങ്ങളിൽനിന്ന് മാറ്റി.
    പസഫിക് സമുദ്രത്തിലുടനീളം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരങ്ങളിൽ മൂന്നു മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജപ്പാൻ, ഹവായ്, ചിലി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ 1-3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. യുഎസ് വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെ പസഫിക്കിന്റെ പല ഭാഗങ്ങളിലും ചെറിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഓപ്പറേറ്റർ ടെപ്കോ പറഞ്ഞു.

    പസഫിക് സമുദ്രത്തിൽ ഉണ്ടായ വൻ ഭൂകമ്പം കാരണം, ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് ബാധകമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അലാസ്കയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പസഫിക് തീരത്തും സുനാമി ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. ജപ്പാനും ഈ ഭീഷണി നേരിടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ഉയർന്ന സ്ഥലത്തേക്കോ കെട്ടിടത്തിന്റെ നാലാം നിലയിലേക്കോ മാറണമെന്ന് ഹവായ് ഭരണകൂടം നൽകിയ മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു. ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ വൈദ്യസഹായം തേടിയതായി റഷ്യയുടെ ആരോഗ്യ മന്ത്രി ഒലെഗ് മെൽനിക്കോവ് പറഞ്ഞു. ഭൂകമ്പത്തിൽ ചിലർക്ക് പരിക്കേറ്റു. ചിലർക്ക് പുറത്തേക്ക് ഓടുന്നതിനിടെ പരിക്കേറ്റു, ഒരു രോഗി ജനാലയിലൂടെ ചാടി. പുതിയ വിമാനത്താവള ടെർമിനലിനുള്ളിൽ ഒരു സ്ത്രീക്കും പരിക്കേറ്റു,” മെൽനിക്കോവ് പറഞ്ഞു.

    ‘റിംഗ് ഓഫ് ഫയർ’

    ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും സാധ്യതയുള്ള പ്രദേശമായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് കാംചത്കയും റഷ്യയുടെ ഫാർ ഈസ്റ്റും സ്ഥിതി ചെയ്യുന്നത്. 1952 ന് ശേഷം ഈ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസ് പറഞ്ഞു. അതേസമയം, പ്രഭവകേന്ദ്രത്തിന്റെ ചില സവിശേഷതകൾ കാരണം, ഭൂകമ്പ തീവ്രത ഇത്രയും ഉയർന്നതായിരുന്നില്ലെന്ന് ജിയോഫിസിക്കൽ സർവീസിന്റെ കാംചത്ക ബ്രാഞ്ചിന്റെ ഡയറക്ടർ ഡാനില ചെബ്രോവ് ടെലിഗ്രാമിൽ പറഞ്ഞു. ഇപ്പോൾ ഭൂകമ്പങ്ങൾ തുടരുകയാണ് … അവയുടെ തീവ്രത വളരെ ഉയർന്നതായിരിക്കും. എന്നിരുന്നാലും, സമീപഭാവിയിൽ ശക്തമായ ഭൂകമ്പങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു.

    ദക്ഷിണ ചെങ്കടലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

    ജിദ്ദ – ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തി. സൗദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലയില്‍ നിന്നും വളരെ അകലെയാണ് ഭൂകമ്പമുണ്ടായത്. ഇത് അപകടകരമല്ല. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Japan Tsunami
    Latest News
    പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് “സമർപ്പണം – 25” മെഗാ കോൺഫറൻസ് ശനിയാഴ്ച തുടങ്ങും
    31/07/2025
    ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷം ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍
    31/07/2025
    ഫലസ്തീനെ അംഗീകരിക്കാൻ ഒരുങ്ങി പോർച്ചുഗൽ; ഇസ്രായിലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്വീഡൻ
    31/07/2025
    സൗദി ബജറ്റ് കമ്മി രണ്ടാം പാദത്തിൽ 34.5 ബില്യൺ റിയാൽ; സാമ്പത്തിക വളർച്ച 3.9 ശതമാനം
    31/07/2025
    നൂറിൽ കൂടുതൽ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്ത് ദോഹ മുൻസിപാലിറ്റി
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.