Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    • ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2026 World Iran Top News USA 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അറബിക്കടലില്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയരാന്‍ തയ്യാറെടുക്കുന്ന എഫ്-18 എഫ്എ സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്ന കാര്യം താന്‍ പരിഗണിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനില്‍ സുരക്ഷാ സ്ഥാപനങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഒന്നിലധികം ആഴ്ച നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന് പെന്റഗണ്‍ തയ്യാറെടുക്കുകയാണ്. ആണവ പദ്ധതിയില്‍ ഒരു കരാറിലെത്താന്‍ ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇത്തരമൊരു ആക്രമണം താന്‍ പരിഗണിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. അവര്‍ ന്യായമായ ഒരു കരാര്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലതെന്ന് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

    ഇറാന് ഒരു കരാറിലെത്താന്‍ 10 മുതല്‍ 15 ദിവസത്തെ സമയപരിധി നല്‍കുന്നതായി ട്രംപ് അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. തങ്ങളുടെ മിസൈല്‍ പദ്ധതി നിയന്ത്രിക്കാനും മേഖലയിലെ സായുധ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കാനുമുള്ള വിശാലമായ യു.എസ്, ഇസ്രായില്‍ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ വിസമ്മതിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനെ കുറിച്ചുള്ള യു.എസ് സൈനിക ആസൂത്രണം പുരോഗമിച്ച ഘട്ടത്തിലെത്തിയതായും ട്രംപ് ഉത്തരവിട്ടാല്‍, പ്രത്യേക വ്യക്തികളെ ലക്ഷ്യമിടുന്നതും ഇറാനില്‍ ഭരണമാറ്റത്തിന് ശ്രമിക്കുന്നതും ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ഉണ്ടെന്നും രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായി ഗുരുതരമായ സംഘര്‍ഷത്തിനുള്ള സാധ്യതക്ക് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ സൈനിക ഓപ്ഷനുകള്‍. ട്രംപിന്റെ തീരുമാനത്തിന് മുമ്പ് കൂടുതല്‍ വിശദവും അഭിലാഷപൂര്‍ണ്ണവുമായ ആസൂത്രണം നടക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ ഭരണമാറ്റം എന്ന ആശയം ട്രംപ് പരസ്യമായി ഉന്നയിച്ചിരുന്നു. ഇറാനില്‍ ആരെയൊക്കെയാണ് ലക്ഷ്യമിടുക എന്നതിനെ കുറിച്ചോ വലിയ കരസേനയെ വിന്യസിക്കാതെ യു.എസ് സൈന്യം ഭരണമാറ്റത്തിന് എങ്ങിനെ ശ്രമിക്കും എന്നതിനെ കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കിയില്ല.

    അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള സൈനിക ശ്രമങ്ങള്‍ ഉള്‍പ്പെടെ മുന്‍ യു.എസ് ഭരണകൂടങ്ങളുടെ പരാജയപ്പെട്ട നയങ്ങള്‍ ഉപേക്ഷിക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളില്‍ നിന്നുള്ള ഗണ്യമായ വ്യതിചലനമായിരിക്കും ഇറാനിലെ ഭരണമാറ്റത്തിനുള്ള ശ്രമം. മിഡില്‍ ഈസ്റ്റില്‍ ട്രംപ് ഗണ്യമായ സൈനിക ശേഷി സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക യുദ്ധ ശേഷികളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമാണ്. ഇറാനെതിരായ വലിയ തോതിലുള്ള ഏതൊരു ബോംബിംഗ് കാമ്പെയ്നും അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ബോംബര്‍ വിമാനങ്ങളുടെ പിന്തുണ വേണ്ടിവരും.

    ഈ ആക്രമണം നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ കെട്ടിടങ്ങളെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്നും ഇറാനില്‍ നിന്ന് പൂര്‍ണ്ണമായ പ്രതികാരം ഉണ്ടാകാത്ത വിധം പരിമിതപ്പെടുത്തുമെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുകയോ സര്‍ക്കാരിനെ അട്ടിമറിക്കുകയോ ചെയ്യുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, ക്രമേണ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിശാലമായ ഓപ്പറേഷനുള്ള സാഹചര്യങ്ങളെ കുറിച്ചും ട്രംപ് സഹായികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞു.

    ഇറാനും അമേരിക്കയും തമ്മില്‍ സമീപ ആഴ്ചകളില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അന്തിമ യുദ്ധ പദ്ധതികള്‍ക്കുള്ള തയ്യാറെടുപ്പിനായി സമയം നീട്ടിക്കിട്ടാന്‍ ഇറാനോ, അമേരിക്കയോ, രണ്ടു രാജ്യങ്ങളുമോ ശ്രമിക്കുകയാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാന്‍ ഭരണകൂട കേന്ദ്രങ്ങള്‍ ആക്രമിക്കണോ എന്നത് അടക്കം ലക്ഷ്യങ്ങള്‍ എന്തായിരിക്കണം എന്നതിനെ കുറിച്ച് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആസൂത്രണത്തെ കുറിച്ച് പരിചയമുള്ള രണ്ട് പേരെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷേ ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണങ്ങള്‍ ആരംഭിക്കാം. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള ഏതൊരു സൈനിക നടപടിയും ഉണ്ടാകുമെന്ന് ഒരു സ്രോതസ്സ് സൂചിപ്പിച്ചു.

    കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായിലും യു.എസും നടത്തിയ 12 ദിവസത്തെ ആക്രമണങ്ങളെയും ജനുവരിയില്‍ അക്രമാസക്തമായി അടിച്ചമര്‍ത്തപ്പെട്ട ബഹുജന പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഇറാന്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ ദുര്‍ബലമായ അവസ്ഥയിലാണ്. ഇറാന്‍ പിരിമുറുക്കമോ യുദ്ധമോ ആഗ്രഹിക്കുന്നില്ലെന്നും ഒരു യുദ്ധത്തിനും തുടക്കമിടില്ലെന്നും വ്യാഴാഴ്ച യു.എന്‍ രക്ഷാ സമിതിക്ക് അയച്ച കത്തില്‍ യു.എന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇര്‍ഫാനി പറഞ്ഞു. എന്നാല്‍ ഏതൊരു യു.എസ് ആക്രമണത്തിനും നിര്‍ണ്ണായകമായും ആനുപാതികമായും തിരിച്ചടിക്കും. അത്തരം സാഹചര്യങ്ങളില്‍, ഇറാന്റെ പ്രതിരോധ പ്രതികരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍, മേഖലയിലെ ശത്രുശക്തിയുടെ എല്ലാ താവളങ്ങളും സൗകര്യങ്ങളും ആസ്തികളും നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കപ്പെടും – അമീര്‍ സയീദ് ഇര്‍ഫാനി പറഞ്ഞു.

    തന്റെ ആദ്യ ഭരണകാലത്ത്, ഉന്നമിട്ടുള്ള കൊലപാതകങ്ങള്‍ നടത്താനുള്ള സന്നദ്ധത ട്രംപ് പ്രകടിപ്പിച്ചു. 2020 ല്‍ ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ അര്‍ധസൈനിക, രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായ പ്രമുഖ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് അദ്ദേഹം അംഗീകാരം നല്‍കി. 2019 ല്‍ ട്രംപ് ഭരണകൂടം റെവല്യൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran USA usa attack World News
    Latest News
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026
    മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    21/02/2026
    ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    21/02/2026
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version