ടെൽ അവീവ്- ഇറാൻ വീണ്ടും ആക്രമണം കനപ്പിച്ചതോടെ ഇസ്രായിൽ പൗരൻമാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായിൽ സൈന്യം ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും സൈന്യം ആവശ്യപ്പെട്ടു. ടെൽ അവീവിനെയും ഹൈഫയെയും ഇസ്രായിൽ വിമാനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ടെൽ അവീവിലെയും ഹൈഫയിലെയും ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഓഫീസുകളും വിദ്യാലയങ്ങളും തുറക്കുന്നതും ഇസ്രായിൽ നീട്ടിവെച്ചിട്ടുണ്ട്.
അതിനിടെ,ഇറാനെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള സംഘർഷത്തിന് നയതന്ത്രത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയൂ എന്നും റഷ്യ പറഞ്ഞു. ആണവ നിർവ്യാപന കരാറിൽ ഉറച്ചുനിൽക്കാനുള്ള പ്രതിബദ്ധതയും യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധതയും സംബന്ധിച്ച ഇറാന്റെ “വ്യക്തമായ പ്രസ്താവനകൾ” ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പരാമർശിക്കുകയും ചെയ്തു.