റഷ്യന്‍ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്ന ബൂഷെഹര്‍ ആണവ റിയാക്ടറിനു നേരെയുള്ള വ്യോമാക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ നേരിട്ടുള്ള സൈനിക ഇടപെടലിനെതിരെ അമേരിക്കക്കുള്ള മുന്നറിയിപ്പ് റഷ്യ ആവര്‍ത്തിച്ചു. ബൂഷെഹര്‍, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ സൈന്യം ബോംബാക്രമണം നടത്തിയതായും മറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായും ഇസ്രായില്‍ സൈനിക വക്താവ് നേരത്തെ പറഞ്ഞു.
ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല.