Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    • കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    • മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    • ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    • അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2025 World Palestine Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gaza
    ഗാസ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– രണ്ടു വർഷം നീണ്ട ഇസ്രായിൽ ആക്രമണത്തിത്തിൽ ഗാസ മുനമ്പിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്ക് അടിയന്തരവും ദീർഘകാലവുമായ പുനരധിവാസ പദ്ധതികൾ അത്യാവശ്യമാണ്.

    അംഗഭംഗം നേരിട്ടവരിൽ 25 ശതമാനം പേർ കുട്ടികളും 12.7 ശതമാനം പേർ സ്ത്രീകളുമാണ്. നിലവിലെ സാഹചര്യത്തിൽ ഫലസ്തീനികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ആവശ്യമുണ്ട്. പരിക്കേറ്റവർക്ക് പുനരധിവാസവും പരിചരണ സേവനങ്ങളും നൽകുന്നതിന് അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകൾ വിപുലീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ഗാസ സിറ്റിയിലെ ശൈഖ് റദ്‌വാൻ ക്ലിനിക്കിൽ നിന്ന് 20 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

    ഇതോടെ 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69,185 ആയി. 170,698 പേർക്ക് പരിക്കേറ്റു. ഗാസയുടെ വിവിധ ഭാഗങ്ങളിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ തിരയുന്നത് തുടരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amputation Gaza isreal
    Latest News
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    17/11/2025
    കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    17/11/2025
    മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    17/11/2025
    ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    17/11/2025
    അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.