ഏദന്‍- യമന്‍ റിയാലിന്റെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്. യു.എസ് ഡോളര്‍ പ്രകാരം 2760 ആയാണ് കുറഞ്ഞതെന്ന് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
2015 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്ന് എന്നാണ് ഐക്യ രാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്. യമനിലെ ദശലക്ഷകണക്കിനാളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവാൻ ഇത് കാരണമായേക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
മൂല്യ തകര്‍ച്ചയോടെ വിദേശ വിനിമയ ഇടപാടുകള്‍ പൂര്‍ണ്ണമായും നിലച്ചിട്ടുണ്ട്. അടിയന്തര ഇടപെടലുകളില്ലാത്ത സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ മോശമാമാവാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക വ്യാപാരികളില്‍ ഉണ്ടാക്കുന്നതായി പ്രാദേശിക ബാങ്കിംഗ് ഉറവിടങ്ങള്‍ പറയുന്നു.
2015ലെ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 215 എന്ന നിലയിലായിരുന്നു റിയാലിന്റെ നിരക്ക്. എന്നാല്‍ നിലവിലെ വിനിമയ നിരക്ക് ഏകദേശം 1,200 എന്ന നിലയിൽ എത്തിയിരിക്കുന്നു. ദയനീയമായ മൂല്യത്തകര്‍ച്ചയാണിത്. സാധാരണക്കാരായ യമനികളുടെ വാങ്ങല്‍ ശേഷിയേ ഇല്ലാതാക്കുകയും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വാങ്ങാനോ കൊടുക്കാനോ സാധിക്കാത്ത തരത്തില്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക വിശകലന വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, 2022 അവസാനം മുതല്‍ എണ്ണ കയറ്റുമതി വരുമാനം നിലച്ചു. ഒപ്പം യമന്‍ സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധി കൂടി വന്നു ചേർന്നു. ഇതോടെയാണ് മൂല്യയിടിവ് രൂക്ഷമായാത്. എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കും, തുറമുഖങ്ങള്‍ക്കും നേരെയുമുള്ള ഹൂതി ആക്രമണങ്ങളുടെ ഫലമായാണ് ഇത് നിലക്കുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഭരണകൂടത്തിന്റെ ഒരു പ്രധാന വരുമാന സ്രോതസ്സ് കൂടി ഇല്ലാതാവുകയും ചെയ്തത്. എണ്ണ വരുമാനം പങ്കിടുന്നതിനെക്കുറിച്ചും ആ ഫണ്ടുകള്‍ രാജ്യവ്യാപകമായി ശമ്പളം നല്‍കുന്നതിനെക്കുറിച്ചും സമഗ്രമായ ഒരു കരാര്‍ ഹൂതികള്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുന്ന പരിഹരിക്കപ്പെടാത്ത തര്‍ക്കമായി ഇത് തുടരുകയും ചെയ്യുന്നു