Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • വടകരയിൽ ദാരുണ അപകടം: കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
    • ഹൗസ് ഡ്രൈവര്‍മാരുടെ ഹുറൂബ് – ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ലെബനോന്‍ മറ്റൊരു ഗാസയായി മാറുമെന്ന് ഭയക്കുന്നതായി ലെബനീസ് മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2024 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ഇന്നലെ നടത്തിയ ബോംബാക്രമണം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹിസ്ബുല്ലക്കെതിരെ അതിശക്തമായ വ്യോമ, കരയാക്രമണം ഇസ്രായില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ലെബനോന്‍ മറ്റൊരു ഗാസയായി മാറുമെന്ന് ഭയക്കുന്നതായി ലെബനീസ് ഇന്‍ഫര്‍മേഷന്‍ മന്ത്രി സിയാദ് മകാരി പറഞ്ഞു. ഫ്രാന്‍സില്‍ നടക്കുന്ന പത്തൊമ്പതാമത് ഫ്രാങ്കോഫോണി ഉച്ചകോടിയോടനുബന്ധിച്ച് എ.എഫ്.പിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിയാദ് മകാരി. ലെബനോനില്‍ ദിവസവും ബോംബാക്രമണം നടക്കുന്നു. സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതില്‍ നയതന്ത്ര ശ്രമങ്ങളില്‍ വലിയ പ്രതീക്ഷയില്ലെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. ബെയ്‌റൂത്തിലും ബെക്കാ, മൗണ്ട് ലെബനോന്‍, ദക്ഷിണ ലെബനോന്‍ എന്നിവിടങ്ങളിലും 24 മണിക്കൂറും ബോംബാക്രമണം നടക്കുന്നു.

    മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാന്‍സിനെ ലെബനോന്‍ വലിയ തോതില്‍ ആശ്രയിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ തയാറാക്കിയ ഫ്രഞ്ച്, അമേരിക്കന്‍ പദ്ധതിയെയും ഞങ്ങള്‍ ആശ്രയിക്കുന്നു. ഈ ഇനീഷ്യേറ്റീവിനെ യുറോപ്യന്‍ യൂനിയനും ബ്രിട്ടനും അടക്കം നിരവധി രാജ്യങ്ങള്‍ പിന്തുണക്കുന്നതായും സിയാദ് മകാരി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    21 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള അമേരിക്കന്‍, ഫ്രഞ്ച് നിര്‍ദേശം ഇസ്രായിലും ഹിസ്ബുല്ലയും അംഗീകരിച്ചിരുന്നതായി ലെബനീസ് വിദേശ മന്ത്രി അബ്ദുല്ല ബൂഹബീബ് കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് അതിശക്തമായ ബോംബാക്രമണം നടത്തി ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിച്ച് സ്ഥിതിഗതികള്‍ ഇസ്രായില്‍ വഷളാക്കുകയായിരുന്നെന്നും വിദേശ മന്ത്രി പറഞ്ഞു.

    ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്രിമിനല്‍ നിലപാടിനെ സിയാദ് മകാരി അപലപിച്ചു. വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യയെ നെതന്യാഹു വധിച്ചു. വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെയും നെതന്യാഹു വധിച്ചു. ഹനിയ്യയെയും നസ്‌റല്ലയെയും വധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യം നെതന്യാഹുവിന് അറിയുന്നതാണ്. ഇത്തരം ചെയ്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല.

    ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ലെബനോനെയും മേഖലയെയും ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഒരു ലെബനോനി എന്ന നിലയില്‍…ഒരാഴ്ചക്കുള്ളില്‍ രണ്ടായിരം പേര്‍ കൊല്ലപ്പെടുകയും പതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്ത സംഭവവുമായി എങ്ങിനെ സഹവസിച്ചുപോകാന്‍ കഴിയും. ഇത് ഭയാനകമാണ്. അമേരിക്കയുടെ നിലപാട് അസ്വീകാര്യമാണ്. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടെയും അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായിലിന് സൈനിക പിന്തുണ നല്‍കുന്നത് തുടരുകയാണെന്നും സിയാദ് മകാരി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025
    എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    11/05/2025
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025
    വടകരയിൽ ദാരുണ അപകടം: കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
    11/05/2025
    ഹൗസ് ഡ്രൈവര്‍മാരുടെ ഹുറൂബ് – ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version