പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായിലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഉന്നത സൈനിക കമാൻഡർ രംഗത്ത്.
ഇറാനുമായി അമേരിക്ക അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത്, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് എന്നിവരുള്‍പ്പെടെയുള്ള രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരെ വധിക്കാന്‍ ഇസ്രായില്‍ പദ്ധതിയിട്ടിരുന്നതായി യു.എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.








