Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    • റിയാദിൽ നിയമം ലംഘിച്ച് വാടക കൂട്ടി, 18 ഉടമകൾക്ക് പൂട്ടിട്ട് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി
    • ദമാം കാത്തിരിക്കുന്നു, എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയൽ ചാലഞ്ചേഴ്‌സ് കപ്പ് ഫൈനൽ ഇന്ന്
    • സുരക്ഷാ ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പിച്ച കുവൈത്തി പൗരന് 12 വര്‍ഷം കഠിന് തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    30 മൃതദേഹങ്ങള്‍ കൂടി കൈമാറി ഇസ്രായില്‍; ഇതുവരെ കൈമാറിയത് 120 മൃതദേഹങ്ങള്‍

    ഇസ്രായില്‍ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങള്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2025 World Gaza Israel Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലേക്ക് മോര്‍ച്ചറി തൊഴിലാളികള്‍ മാറ്റുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ​​ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ​ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി.

    ഇസ്രായില്‍ ഗാസയിലേക്ക് തിരിച്ചയച്ച 90 ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ പലതിലും കണ്ണുകെട്ടിയതും കൈകള്‍ വിലങ്ങിട്ടതും തലയില്‍ വെടിയേറ്റതും ഉള്‍പ്പെടെയുള്ള പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി റെഡ് ക്രോസ് കമ്മിറ്റിയില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വീകരിച്ച തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലസ്തീനികളെ ക്രൂരമായി മര്‍ദിക്കുകയും തല്‍ക്ഷണം വധിക്കുകയും ചെയ്തതിന് ധാരാളം തെളിവുകളുണ്ടെന്നും മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ഗാര്‍ഡിയനോട് പറഞ്ഞു. അവരുടെ കണ്ണുകള്‍ കെട്ടിയിട്ട് ബന്ധിച്ച നിലയിലായിരുന്നു. അവരുടെ കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാവരും വധിക്കപ്പെടുകയായിരുന്നു – നാസര്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന പാടുകളും ചര്‍മത്തിന്റെ നിറം മങ്ങിയ പാടുകളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടതിനുശേഷം മൃതദേഹങ്ങളില്‍ പരിക്കേല്‍പിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാതെയാണ് ഇസ്രായില്‍ അധികൃതര്‍ കൈമാറിയത്. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ കനത്ത ബോംബാക്രമണത്തിന് വിധേയമായ ഗാസ ആശുപത്രികളില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ സൗകര്യമില്ല. ഈ മൃതദേഹങ്ങള്‍ ആരുടെതാണെന്ന് അവര്‍ക്കറിയാം. പക്ഷേ, ഇരകളുടെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു.

    ഇസ്രായിലിലെ മോര്‍ച്ചറികളിലെ റെഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പേരുകളൊന്നുമില്ലാതെ നമ്പറുകളുള്ള ലേബലുകളോടെയാണ് തിരികെ നല്‍കിയതെന്ന് നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് കാണാതായ ഫലസ്തീനികളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

    അതിനിടെ, ഇസ്രായില്‍ ഇന്ന് 30 മൃതദേഹങ്ങള്‍ കൂടി ഫലസ്തീന്‍ അധികൃതര്‍ക്ക് കൈമാറി. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, യുദ്ധത്തില്‍ കൊല്ലപ്പെട്ട ചില ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരിച്ചുനല്‍കിയിരുന്നു. പോരാട്ടത്തില്‍ കൊല്ലപ്പെട്ട 45 പലസ്തീനികള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായില്‍ കൈമാറി. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് കൈമാറ്റം നടത്തിയത്. ഇന്ന് 30 മൃതദേഹങ്ങള്‍ കൂടി കൈമാറിയതോടെ ഇതുവരെ ഇസ്രായില്‍ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങളുടെ എണ്ണം 120 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    പരിശോധന, ഡോക്യുമെന്റേഷന്‍, കുടുംബങ്ങള്‍ക്ക് കൈമാറല്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിനായി, അംഗീകൃത മെഡിക്കല്‍നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ച് തങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചില മൃതദേഹങ്ങളില്‍ പീഡനം, മര്‍ദനം, കൈകള്‍ ബന്ധിക്കല്‍, കണ്ണ് മൂടിക്കെട്ടല്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതുവരെ നാല് മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    ഇസ്രായില്‍ കൈമാറിയ മൃതദേഹങ്ങള്‍ നാസര്‍ ആശുപത്രിയുടെ തറയില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ കിടക്കുന്നു

    ഈജിപ്തിന്റെ ആഭിമുഖ്യത്തിലും അമേരിക്കയുടെയും ഖത്തറിന്റെയും പിന്തുണയോടെയും ഒക്ടോബര്‍ 10 ന് ശറമുശ്ശൈഖില്‍ ഇസ്രായിലും ഹമാസും വെടിനിര്‍ത്തലിനും തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിനുമുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ മോചിപ്പിക്കുന്നതിന് പകരമായി 20 ജീവിച്ചിരിക്കുന്ന ബന്ദികളും മരിച്ച 28 പേരുടെ മൃതദേഹങ്ങളും ഉള്‍പ്പെടെ 48 ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍, ഇസ്രായില്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കല്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു. കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര നിരീക്ഷണ സേനയെ വിന്യസിക്കലും കരാറില്‍ ഉള്‍പ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dead bodies Gaza Gaza ceasefire Gaza Genocide gaza peace plan hostage release Israel Israel Agreement
    Latest News
    സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    16/10/2025
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    16/10/2025
    റിയാദിൽ നിയമം ലംഘിച്ച് വാടക കൂട്ടി, 18 ഉടമകൾക്ക് പൂട്ടിട്ട് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി
    16/10/2025
    ദമാം കാത്തിരിക്കുന്നു, എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയൽ ചാലഞ്ചേഴ്‌സ് കപ്പ് ഫൈനൽ ഇന്ന്
    16/10/2025
    സുരക്ഷാ ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പിച്ച കുവൈത്തി പൗരന് 12 വര്‍ഷം കഠിന് തടവ്
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version