Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 26
    Breaking:
    • വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    • എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    • സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    • അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    • റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ പ്രതിഷേധം; മരണസംഖ്യ 30,000 കടന്നതായി റിപ്പോർട്ട്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/01/2026 World Iran Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നതായി സൂചന. ജനുവരി 8, 9 തീയതികളിൽ മാത്രം നടന്ന ആഭ്യന്തര സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണമാണിതെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    കൊല്ലപ്പെട്ടവരുടെ എണ്ണം മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയേക്കാൾ അധികമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതായും മൃതദേഹങ്ങൾ സൂക്ഷിക്കാൻ ബോഡി ബാഗുകൾ തികയാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആംബുലൻസുകൾക്ക് പകരം വലിയ ലോറികളിലാണ് പലയിടത്തും മൃതദേഹങ്ങൾ നീക്കം ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജനുവരി 21-ലെ കണക്കുപ്രകാരം 3,117 പേർ മാത്രമാണ് മരിച്ചതെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ, മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്ന വിവരങ്ങൾ ഇതിനേക്കാൾ ഭയാനകമാണ്. ഇതുവരെ 5,459 മരണങ്ങള്‍ സ്ഥിരീകരിച്ചതായും 17,031 കേസുകള്‍ പരിശോധിക്കുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ഡിസംബർ 28-ന് വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ആരംഭിച്ച പ്രതിഷേധങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. രാജ്യത്തുടനീളം 4,000 കേന്ദ്രങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്. ഇന്റർനെറ്റ് വിച്ഛേദിച്ച ശേഷം സ്നൈപ്പർമാരെയും മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച വാഹനങ്ങളെയും ഉപയോഗിച്ചാണ് സൈന്യം പ്രക്ഷോഭകരെ നേരിട്ടത്. തെരുവിലിറങ്ങുന്നതിനെതിരെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ ജനുവരി 9 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വധിക്കുമോ എന്നതിനെ കുറിച്ച് ഇറാന്‍ അധികൃതരില്‍ നിന്നുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകളില്‍ വളരെയധികം ആശങ്കയുണ്ട്.

    പ്രതിഷേധക്കാര്‍ക്കിടയിലെ മരണ സംഖ്യയുമായി ബന്ധപ്പെട്ട ഈ കണക്കുകള്‍ സ്ഥിരീകരിച്ചാല്‍ ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണിതെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. സിവിലിയന്‍ മരണങ്ങളുടെ എണ്ണം അയ്യായിരമോ അതില്‍ കൂടുതലോ ആണെന്ന് കണക്കാക്കപ്പെടുന്നതായും, മരണസംഖ്യ 20,000 വരെയാകാമെന്ന് ഇറാനിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും ഇറാനിലെ മനുഷ്യാവകാശ സാഹചര്യത്തെ കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടറായ മായ് സാറ്റോ വ്യക്തമാക്കി.

    പ്രതിഷേധങ്ങളെ അധികൃതര്‍ അടിച്ചമര്‍ത്തുന്നതില്‍ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആശങ്ക പ്രകടിപ്പിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന വെടിയുണ്ടകള്‍ ഉപയോഗിച്ചതായി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. സര്‍വകലാശാലകളും മെഡിക്കല്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ റെസിഡന്‍ഷ്യല്‍ ഏരിയകളിലും തെരുവുകളിലും സമാധാനപരമായ പ്രകടനക്കാര്‍ കൊല്ലപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകളെയും, ശിരസ്സിനും നെഞ്ചിനും മാരകമായ മുറിവുകളോടെ ഒരു മോര്‍ച്ചറിയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കിടക്കുന്നതിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇറാന്‍ അധികൃതര്‍ അവരുടെ നിലപാട് പുനഃപരിശോധിക്കണമെന്നും ക്രൂരമായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ആയിരക്കണക്കിന് കലാപകാരികള്‍ക്കും കസ്റ്റഡിയിലുള്ളവര്‍ക്കും യാതൊരു ഇളവും ഉണ്ടാകില്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ഭയാനകമായ സംഭവവികാസത്തെ അപലപിച്ചു. ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്നും വധശിക്ഷയുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തണമെന്നും ഇറാന്‍ അധികൃതരോട് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Conflict Death toll Iran UN
    Latest News
    വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    26/01/2026
    എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    26/01/2026
    സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    26/01/2026
    അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    26/01/2026
    റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version