ടെൽ അവീവ്- ഇസ്രായിലിനെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണം ശക്തമാക്കി. ടെൽ അവീവിനെയും ഹൈഫയെയും ലക്ഷ്യമാക്കി ഹൈപ്പർ സോണിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണം നടക്കുന്നതായും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രായിൽ അറിയിച്ചു. അതിനിടെ, മിസൈലുകൾ ടെൽ അവീവിലും ഹൈഫയിലും പതിച്ചതായും ചില അറബ് മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ എക്കൗണ്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.


ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിലിന്റെ മധ്യമേഖലയിൽ പതിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്ത ഇസ്രയേലിലെ വ്യോമ കേന്ദ്രം തകർത്തതായും ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിൽ നിരവധി സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ട്രംപും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തുകയും ചെയ്തു.