Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    • ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    • പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    • റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    • ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെല്‍അവീവിന് തെക്ക് മധ്യധരണ്യാഴി തീരത്തെ ഇസ്രായില്‍ നഗരമായ ബാറ്റ് യാമില്‍ ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍. വലത്ത് തെല്‍അവീവിന് തെക്കുള്ള റെഹോവോട്ട് നഗരത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – തെല്‍അവീവിന് തെക്ക് മധ്യധരണ്യാഴി തീരത്തെ ഇസ്രായില്‍ നഗരമായ ബാറ്റ് യാമില്‍ ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് പാടെ തകര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ നിക്ക് റോബര്‍ട്ട്സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ഇറാന്‍ മിസൈലുകള്‍ നഗരത്തില്‍ പതിച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയമുണ്ട്. ഡസന്‍ കണക്കിനാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇസ്രായില്‍ പോലീസ് അന്താരാഷ്ട്ര വക്താവ് ഡീന്‍ എല്‍സ്ഡണ്‍ പറഞ്ഞു.

    സിവില്‍ അച്ചടക്കം നിരവധി ജീവന്‍ രക്ഷിച്ചു. ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തന്നെ തുടരണം. മിസൈല്‍ ആക്രമണങ്ങളുടെ സ്ഥലങ്ങള്‍ പ്രസിദ്ധീകരിക്കരുത്. തുടര്‍ന്നുള്ള ആക്രമണങ്ങളില്‍ ഇറാന്‍ ഭരണകൂടം ഈ വിവരങ്ങള്‍ മുതലെടുത്തേക്കാമെന്ന് ഡീന്‍ എല്‍സ്ഡണ്‍ മുന്നറിയിപ്പ് നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാന്‍ മിസൈലുകള്‍ വളരെ കൃത്യതയുള്ളവയായിരുന്നെന്നും അമേരിക്കന്‍ പിന്തുണ ഉണ്ടായിരുന്നിട്ടും ഇസ്രായില്‍ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാന്‍ അവക്ക് കഴിഞ്ഞുവെന്നും ഇറാന്‍ സായുധ സേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫദ്ല്‍ ഷെക്കാര്‍ജി പറഞ്ഞു. ഇസ്രായിലി ജാമിംഗ് മൂലമാണ് ജനവാസ മേഖലകളില്‍ മിസൈലുകള്‍ പതിച്ചത്. ജാമിംഗ് മിസൈലുകള്‍ അവയുടെ സൈനിക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കാരണമായി. ട്രൂ പ്രോമിസ് 3 എന്ന് നാമകരണം ചെയ്ത ഈ ഓപ്പറേഷന്‍ അഭൂതപൂര്‍വവും വിനാശകരവുമായ ശക്തി കൈവരിച്ചു. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യമായിരുന്ന പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും സൈനിക കേന്ദ്രങ്ങളിലെയും നഷ്ടത്തിന്റെ വ്യാപ്തി ഇസ്രായില്‍ മറച്ചുവെക്കുകയാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫദ്ല്‍ ഷെക്കാര്‍ജി ആരോപിച്ചു.


    ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായിലി നഗരമായ ബാറ്റ് യാമില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ആകാശ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണങ്ങളുടെ ഫലമായി ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വീഡിയോ കാണിക്കുന്നു. തെല്‍അവീവിന് തെക്കുള്ള റെഹോവോട്ട്, ബാറ്റ് യാം എന്നീ പ്രദേശങ്ങളെ ലക്ഷ്യം വെച്ച് ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.


    ഇന്നലെ രാത്രി ഇസ്രായിലിനെതിരെ ഇറാന്‍ രണ്ട് തരംഗ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇത് തെല്‍അവീവ്, ഹൈഫ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ നാശത്തിനും മരണത്തിനും പരിക്കുകള്‍ക്കും കാരണമായി. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകള്‍ തന്ത്രപരവും ഉയര്‍ന്ന സ്‌ഫോടനാത്മകമായ പോര്‍മുനകള്‍ ഘടിപ്പിച്ചതുമായിരുന്നുവെന്ന് ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായില്‍ നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള ആദ്യ ആക്രമണത്തിന് 40 മിസൈലുകള്‍ ഉപയോഗിച്ചു. രണ്ടാമത്തെ ആക്രമണം തെല്‍അവീവ്, റെഹോവോട്ട്, ടെല്‍ അവീവിന് തെക്കുള്ള ബാറ്റ് യാം എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. ഇതിന് 50 മിസൈലുകള്‍ ഉപയോഗിച്ചു. ബാറ്റ് യാമിനെ കനത്ത നാശനഷ്ടങ്ങളുടെയും വ്യാപകമായ നാശത്തിന്റെയും സ്ഥലമായി ഇസ്രായില്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ബാറ്റ് യാമില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടന്ന സ്ഥലത്ത് ഏകദേശം 35 പേരെ കാണാതായിട്ടുണ്ടെന്ന് കണക്കാക്കുന്നു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran isreal Missile attack
    Latest News
    ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    16/06/2025
    ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    16/06/2025
    പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    15/06/2025
    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    15/06/2025
    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.