Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ഏഴാച്ചേരിക്കും കെവി രാമകൃഷ്ണനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; കെഇഎന്നിന് സമഗ്രസംഭാവനാ പുരസ്‌കാരം
    • മാനുഷിക മൂല്യങ്ങൾ ശാശ്വതം: ജിദ്ദയിൽ ആരിഫ് സൈനിന്റെ പ്രഭാഷണം
    • ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
    • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ജിദ്ദയിലെ യു.ഡി.എഫ് പ്രവർത്തകർ
    • ജിദ്ദ ദഅവ സെന്ററിൽ പഠന കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഇസ്രായിലില്‍ ഇറാൻ ആക്രമണത്തിൽ 3,345 പേര്‍ക്ക് പരിക്ക്, 11,000 ലേറെ പേര്‍ ഭവനരഹിതരായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാനുമായുള്ള യുദ്ധത്തില്‍ 3,345 പേര്‍ക്ക് പരിക്കേറ്റതായും 11,000 ലേറെ ഇസ്രായിലികള്‍ ഭവനരഹിതരായും ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാനസിക സഹായവും പിന്തുണയും തേടി 19,000 ലേറെ മന്ത്രാലയത്തിന് അപേക്ഷകള്‍ ലഭിച്ചു. പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകള്‍ക്ക് നേരിട്ട് കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ ആക്രമണത്തില്‍ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ആശുപത്രി പുനരധിവസിപ്പിക്കാന്‍ 100 കോടി ഷെക്കല്‍ അനുവദിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ 29 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ അറിയിച്ചിട്ടുണ്ട്.

    അതിനിടെ, ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു.

    ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.

    അതേസമയം, ഇസ്രായിലുമായി സഹകരിച്ചുവെന്നാരോപിച്ച് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനില്‍ സുരക്ഷാ വകുപ്പുകള്‍ 26 പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലുമായുള്ള യുദ്ധം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് 26 പേരെ അറസ്റ്റ് ചെയ്തത്. സയണിസ്റ്റ് ഭരണകൂടം അടിച്ചേല്‍പിച്ച യുദ്ധത്തില്‍ ഏജന്റുമാരായോ അറിയാതെ പങ്കെടുത്തവരോ ആയ ഇവരെ റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് സര്‍വീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, പൊതു അസ്വസ്ഥതകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയതായി അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സമ്മതിച്ചതായി ഇന്റലിജന്‍സ് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.

    യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചാരവൃത്തി സംശയിച്ച് 26 പേരെ കൂടി ഇറാന്‍ അറസ്റ്റ് ചെയ്തത്. മൊസാദ് ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ഇടക്കിടെ അറിയിക്കാറുണ്ട്. ജൂണ്‍ 13 ലെ ഇസ്രായിലി ആക്രമണത്തിന് ശേഷം ചാരവൃത്തി കേസുകളിലെ വിചാരണ വേഗത്തിലാക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. വളരെ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളായിരുന്നു ഇസ്രായില്‍ ആക്രമണത്തിന് അടിസ്ഥാനം.

    ഇറാനിൽനിന്ന് വിവരം ചോർത്തി കടന്നു കളഞ്ഞ ചാരസുന്ദരി എവിടെ, വീണ്ടും ചർച്ചയിൽ നിറഞ്ഞ് കാതറിൻ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran israel war Israel War
    Latest News
    ഏഴാച്ചേരിക്കും കെവി രാമകൃഷ്ണനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; കെഇഎന്നിന് സമഗ്രസംഭാവനാ പുരസ്‌കാരം
    26/06/2025
    മാനുഷിക മൂല്യങ്ങൾ ശാശ്വതം: ജിദ്ദയിൽ ആരിഫ് സൈനിന്റെ പ്രഭാഷണം
    26/06/2025
    ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
    26/06/2025
    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ജിദ്ദയിലെ യു.ഡി.എഫ് പ്രവർത്തകർ
    26/06/2025
    ജിദ്ദ ദഅവ സെന്ററിൽ പഠന കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version